Monthly Archives: ഡിസംബര്‍ 2015

നമ്പിള്ളൈ

ശ്രീ:
ശ്രീമതേ ശഠകോപായ നമ:
ശ്രീമതേ രാമാനുജായ നമ:
ശ്രീമദ് വരവരമുനയേ നമ:
ശ്രീ വാനാചല മഹാമുനയേ നമ:

ഓരാണ്‍വഴി ആചാര്യ പരമ്പരയിലു  നംജീയരെ അടുത്തു വന്നവർ നമ്പിള്ളൈ.

nampillai

ചെന്നൈ തിരുവല്ലിക്കേണി ക്ഷേത്രത്തിലു നമ്പിള്ളൈ

ത്രുനക്ഷത്രം – വൃശ്ചികം, കാര്ത്തിക 

അവതാര സ്ഥലം – നംബൂർ 

ആചാര്യൻ  – നംജീയർ

ശിഷ്യമ്മാർ  – വടക്കു തിരുവീതി പിള്ളൈ, പെരിയവാച്ചാൻ പിള്ളൈ, പെരിയവാച്ചാൻ പിള്ളൈ, പിൻബഴകിയ പെരുമാൾ ജീയർ, ഈയുണ്ണി മാധവ പെരുമാൾ, നടുവിൽ തിരുവീതി പിള്ളൈ ഭട്ടർ മുതലായവർ

പരമപദിച്ച സ്ഥലം – ശ്രീരംഗം

ഗ്രന്ഥങ്ങൾ – തിരുവായ്മൊഴി മുപ്പത്തി ആരായിരപ്പടി ഈടു വ്യാഖ്യാനം, കണ്ണിനുണ്‍ ചിരുത്താംബു വ്യാഖ്യാനം, തിരുവന്താദികൾക്കു വ്യാഖ്യാനങൾ, തിരുവിരുത്തം വ്യാഖ്യാനം.

വേരു പേർകൾ – വരദരാജൻ, തിരുക്കലികന്റി ദാസർ, കലിവൈരി ദാസർ, ലോകാചാര്യർ, സൂക്തി മഹാർണവർ, ജഗതാചാര്യർ മറ്റും ഉലഗാസിരിയർ

¨കന്നംകങ്കയുൾ കണ്ടുകൊണ്ടേൻ¨ എന്ന് തുടങ്ങും പെരിയ തിരുമൊഴിയിൽ (ഏഴാം പത്തു പത്താം തിരുമൊഴി പത്താം പാസുരം) പറഞ്ഞതു പോലേ തിരുക്കണ്ണമംഗൈ എംബെരുമാൻ തിരുമംഗൈയഴ്വാരിടത്ത് അവരുടെ പാസുരങ്ങളെ പഠിക്കാൻ ആശിച്ചു. അതുകൊണ്ട് കലിയൻ എന്ന തിരുമംഗൈയാഴ്വാർ നമ്പിള്ളയായും എംബെരുമാൻ പെരിയവാച്ചാൻ പിള്ളയായും അവതരിച്ചു താൻ ആഗ്രഹിച്ചതു പോലേ അരുളിച്ചെയൽകളുടെ അർത്ഥങ്ങളെ പഠിച്ചു.

തൻടെ ഒൻബതിനായിരപ്പടി വ്യാഖ്യാനത്തിനെ ഒരു നല്ല കൈയെഴുത്തു പ്രതി ഉണ്ടാക്കാൻ നംജീയർ അവശ്യപ്പെട്ടു. ശ്രീവൈഷ്ണവ ഘോഷ്ഠിയിലു ചോദിച്ചപ്പോൾ നംബൂർ വരദരാജർടെ പേരെയവര് പ്രസ്ഥാവിച്ചു. വരദരാജർ താൻ എഴുതി നംജീയരുടെ ത്രുമനസ്സു ത്രുപ്തിപ്പെടുത്തുവെന്നു നംജീയറിടത്തു പറഞ്ഞു. ആദ്യം ഒൻപതിനായിരപ്പടിയെ വരദരാജർക്കു കാലക്ഷേപഞ്ചൊല്ലി പിന്നെ അതിൻടെ ഒരേയൊരു കൈയെഴുത്തു പ്രതിയെയും നംജീയർ കൊടുത്തു. ഏകാഗ്രതയോടു വേഗം എഴുതി തീര്ക്കാൻ കാവേരി നദിയിന് അക്കരയിലുള്ള തൻ നാട്ടിലേക്കു വരദരാജർ പോയി. കാവേരിയാറ്റ്രെ കടക്കുമ്പോൾ പെട്ടെന്ന് വെള്ളപ്പൊക്കം വന്നതാലു വരദരാജർ നീന്തി അക്കരെ പോയി. അപ്പോൾ നംജീയരുടെ ഗ്രന്ഥം വെള്ളത്തിൽ വീന്നു. വരദരാജർ തകര്ന്നു പോയി. തൻടെ നാട്ടിലെത്തിയ പിന്നെ സ്വാചാര്യനായ നംജീയരെ ധ്യാനിച്ചു അവര് പറഞ്ഞ കഥാ കാലക്ഷേപത്തെ ഓർത്തു ഒൻപതിനായിരപ്പടി വ്യാഖ്യാനത്തെ വീണ്ടുമെഴുതാൻ തുടങ്ങി. സ്വയം തമിഴ്പ്പണ്ഡിതൻ ആകയാലു ബംഗിയായ അർഥങ്ങളെ പൊരുത്തമായി ചേർത്തു ഒടിവില് നംജീയരിടത്തു സമർപ്പിച്ചു. വ്യാഖ്യാനത്തെ വായിച്ച നംജീയർ മാറ്റങ്ങളുണ്ടെന്നു മനസ്സില്ലാക്കി എന്താ സംഭവിച്ചെന്നു അന്വേഷിച്ചു. വരദരാജർ പറഞ്ഞ വ്രുത്താന്തത്തെ കേട്ടു നംജീയർ അതിപ്രസന്നരായി. വരദരാജരുടെ വാസ്തവമായ മേന്മയെ അറിഞ്ഞു നമ്പിള്ളൈ എന്നും തിരുക്കലികൻറി ദാസർ എന്നും നാമങ്ങൾ ചാർത്തി.

ഭട്ടർ നംജീയർ തമ്മിലുണ്ടായിരുന്ന അടുപ്പവും, സ്വാരസ്യമായ വിവാദങ്ങളും നംജീയർ നമ്പിള്ളൈ തമ്മിലുമുണ്ടായിരുന്നു. അതില് ചില –

  • “ഉപായാന്തരമെന്നു അറിയപ്പെടുന്ന കർമ, ജ്ഞാന ഭക്തി വൈരാഗ്യങ്ങലക്ക് ഇത്രയും തെളിവുകൾ ഉണ്ടായിട്ടും ശരണാഗതിക്കത്രെ തെളിവുകൾ ഇല്ലാത്തതെന്താ?” എന്ന് നമ്പിള്ളൈ ചോദിച്ചു. പ്രത്യക്ഷവായി മനസ്സിലാക്കാൻ കഴിയുന്നതിനെ പ്രമാണം വേണോവെന്നു നംജീയർ ആദ്യം ചോദിച്ചു. വെള്ളത്തിൽ മുങ്ങുന്നവൻ കരയിലുള്ളവനെ പറ്റുന്നത്‌ പോലേ സംസാര ബന്ധത്തിൽ മുങ്ങിയവർ അങ്ങിനെ മുങ്ങാത്ത എംബെരുമാനെ ശരണാഗമിക്കിന്നതു ഉചിതമല്ലേ എന്നു നംജീയർ വിളക്കി. പിന്നിട് ശരണാഗതിയെ ഉറപ്പിക്കുന്ന ശാസ്ത്ര പ്രമാണങ്ങളെയും അനുരൂപിച്ചു. പ്രമാണങ്ങളുടെ എണ്ണം വയിച്ചു ഒരു പ്രമാണത്തിൻടെ സാധുതയെ നിശ്ചയിക്കാമ്പറ്റ്രിയില്ലാ. ഉദാഹരണത്തിനു, മനുഷ്യരിൽ ഒരുപാടു സംസാരികളും ഒരുചില സന്യാസികളുവേ ഉള്ളതു കൊണ്ടു സംസാരം കൂടുതൽ നല്ലതാണൂവെന്നു തീരുമാനിക്കാൻ പറ്റ്രുവില്ലാ എന്ന് നംജീയർ വിളക്കി. ഇതൊക്കെ കേട്ട നമ്പിള്ളൈ തൃപ്തിയായി.
  • “തനിക്കു ശ്രീവൈഷ്ണവത്വം ഉണ്ടെന്നു എങ്ങിനെ ഒരുവൻ മനസ്സിലാക്കും?” എന്ന് നമ്പിള്ളൈ അന്വേഷിച്ചു. എവൻ അർചാവതാരത്തിലു പരത്വത്തെ മനസ്സിലാകുന്നോ, എവൻ മറ്റ്ര ശ്രീവൈഷ്ണവരെ സ്വന്തം ഭാര്യ മറ്റും കുട്ടികളെപ്പോൾ കാണുന്നോ, എവൻ മറ്റു ശ്രീവൈഷ്ണവർ തന്നെ അവഗണിക്കുന്നതെ സന്തോഷവായി ഏൽക്കുന്നോ അവൻ തനിക്ക് ശ്രീവൈഷ്ണവത്വം ഉണ്ടെന്നു കരുതാമെന്ന് നംജീയർ പറഞ്ഞു.
  • തന്നിടത്തു  നമ്പിള്ളൈ ശ്രീഭാഷ്യം വായിച്ചിരുന്ന കാലത്തു നംജീയർ തൻടെ എംബെരുമാനുക്കു തിരുവാരാധനഞ്ചെയ്യാൻ നമ്പിള്ളയിടത്ത് പറഞ്ഞു. നമ്പിള്ളൈ എങ്ങിനെ ചെയ്യണുവെന്നു അറില്ലാവെന്നു മരുപടി പരഞ്ഞു. നംജീയർ ഇങ്ങിനെ പഠിപ്പിച്ചു: ദ്വയ മഹാ മന്ത്രത്തിനു രണ്ടു പകുതികളാണു. ആദ്യത്തെ പകുതിയെ ചൊല്ലി പിന്നെ “സർവ മംഗള വിഗ്രഹായ” എന്ന് ചൊല്ലി അതു കഴിഞ്ഞു ദ്വയത്തിടെ രണ്ടാമത്തെ പകുതിയെ ചൊല്ലി ഭോഗത്തെ എംബെരുമാനുക്കു അര്പ്പിക്കുക. എവിടെയും നിറഞ്ഞ എംബെരുമാൻടെ സൌലഭ്യത്തെ സൂചിപ്പിച്ചു അഭിനന്ദിക്കാൻ വേണ്ടിയാ “സർവ മംഗള വിഗ്രഹായ” എന്ന പദം ചേർത്തതു. ഇതിൽ നീനും നമ്മുടെ പുര്വാചാര്യർകൾ എല്ലാത്തിനെയും ദ്വയ മഹാ മന്ത്രത്തെ ആശ്രയിച്ചിരുന്നു എന്ന് ബോദ്യപ്പെടാം.
  • എംബെരുമാൻടെ അവതാരങ്ങൾടെ ലക്ഷ്യം ഏതാണ്?” എന്നു നമ്പിള്ളൈ ചോദിച്ചു. ഭാഗവതർക്ക് അപചാരഞ്ചെയ്തോരെ തക്കതായെ ശിക്ഷ കൊടുക്കാൻ എന്നു നംജീയർ പറഞ്ഞു. ഉദാഹരണത്തിനു ശ്രീകൃഷ്ണനായി അവതരിച്ചു തൻ ഭക്തരായ പഞ്ച പാണ്ടവരെ പലവായി ഉപദ്രവിച്ച ദുര്യോദനനെ കൂടുത്തൽ ശ്രദ്ധയെടുത്ത് ധ്വംസിച്ചു.
  • “ഏതാണും ഭാഗവത അപചാരം?” എന്ന് നമ്പിള്ളൈ ചോദിച്ചു. “മറ്റേ ശ്രീവൈഷ്ണവരെ നമുക്കു സമമായി കരുതുന്നതാ” എന്ന് നംജീയർ ഉത്തരം നല്കി. അവർ, മഹാ ഭാഗവതർടെ ശീലങ്കുരിച്ച പല ആഴ്വാർ പാസുരങ്ങളെ മേര്കോൾ കാണിച്ചു, നമ്മൾ എപ്പോഴും ഓരോരോ ഭാഗവതരെ, അവരുടെ കുലം, ജ്ഞാനം ഇതൊന്നും നോക്കാത്ത, നമ്മെക്കാൾ ഉയര്വായി കാണേണും എന്ന് പറഞ്ഞു. ആഴ്വാർകളെയും പൂർവാചാര്യർകളെയും പോൽ നാമും ഭാഗവതരെ സദാ പ്രകീര്ത്തിക്കുക എന്നു നംജീയർ പറഞ്ഞു.
  • ഭഗവദ് വിഷയത്തില് ആഴ്ന്നു പോയപിന്നെ ഐശ്വര്യം, അർത്ഥം, കാമം മുതലായ മറ്റേ ലോക വിഷയാനുഭവങ്ങളെ പൂർണമായി ത്യാഗഞ്ചെയ്യണുവെന്നു നംജീയർ വിളക്കി. പല ആഴ്വാർ പാസുരങ്ങളെ മേര്ക്കോൾ കാണിച്ചു. എംബെരുമാനെ മനസ്സിലാക്കിയ അപ്പത്തന്നെ എങ്ങിനെ തിരുമങ്കൈയാഴ്വാർ ഭന്ധങ്ങളെ ഉപേക്ഷിച്ചു “വാടിനേൻ വാടി” എന്ന പാസുരത്തോടു (എംബെരുമാൻടെ ത്രുനാമത്തെ കണ്ടെത്തുന്ന വരെ സംസാരത്തിൽ അകപ്പെട്ടു പാടുപെടുകയായിരുന്നു എന്ന പെരിയ തിരുമൊഴി മുദൽ പത്തു ഒന്നാന്തിരുമൊഴി മുദൽ പാസുരം ) തൻ പ്രബന്ധത്തെ തുടങ്ങിയതെ നംജീയർ മാതൃകയാക്കി. ഇതെക്കേട്ട് സന്തോഷവായ നമ്പിള്ളൈ അന്നു തുടങ്ങി നംജീയരോടു കൂടെത്താമസിച്ചു, സദാസർവകാലവും അവർക്ക് സേവനഞ്ചെയ്തു അവരുടെ കാലക്ഷേപങ്ങളെ കേഴ്ക്കുകയായി.
  • നംജീയർ ചെയ്ത  നൂറോളം തിരുവായ്മൊഴി കാലക്ഷേപങ്ങളെയും കേട്ടു എല്ലാ പുർവാചാര്യ ഉപദേശങ്ങളെയും ഗ്രഹിച്ച നമ്പിള്ളൈ, നംജീയരുടെ ശതാഭിഷേക മഹോത്സവത്തെയും നടത്തി ആഘോഷിച്ചു.

നിരവദി പ്രത്യേക ഗുണങൾ തികഞ്ഞിരുന്ന നമ്പിള്ളൈയുടെ മഹത്വത്തെ അളക്കാനാവില്ലാ. തമിഴ് മറ്റ്രും സംസ്ക്രുത ഭാഷകളിലും സാഹിത്യങളിലും അവർക്കു നല്ല പാണ്ഡിത്യമുണ്ടായിരുന്നു. തമിഴ് സാഹിത്യങളായ തിരുക്കുരൾ, നന്നൂൽ, കംബ രാമായണം മുതലായതിൽ നിന്നും, സംസ്ക്രുത വാങ്മയങളായ വേദാന്തം, വിഷ്ണു പുരാണം, ശ്രീ വാല്മീകി  രാമായണം  മുതലിയവറ്റ്രിൽ  നിന്നും ഉദാഹരണങളെ  എളുപ്പവായി തൻ കഥാപ്രസങങളിൽ എടുത്തുപ്പരയുകയായിരുന്നു അദ്യേഹം. ആഴ്വാർകളെയും ആരുളിച്ചെയൽകളെയും കുറിച്ചുള്ള സംസയങളെയും ചോദ്യങളെയും എല്ലാ വൈദീഹർകളും സമ്മതിച്ചിട്ടുള്ള വാല്മീകി രാമായണത്തെക്കൊണ്ടു ത്രുപ്തികരമായി തെളിയിക്കുന്നതിൽ നിപുണനായിരുന്നു. അവരുടെ മഹത്വത്തെയും വിനയത്തെയും കാണിക്കുന്ന ചില സംഭവങൾ –

  • ശ്രീരംഗ ക്ഷേത്രത്തു പെരിയ കോയിലിൽ പെരിയ പെരുമാൾ ത്രുപ്പാതമുള്ള ദിശയിൽ, നാലംബലത്തുടെ കിഴക്കു പ്രാകാരത്തിൽ, നമ്പിള്ളൈ പതിവായി പ്രസങിച്ചിരുന്നു.  ഇതുകൊണ്ടാ,  സന്നിധിയിൽ നീനും പുരത്തെ വരുമ്പോൽ, നാം ഇന്നും അവിടത്തിൽ  നമസ്കരിക്കിന്നു. ഒരിക്കിൽ, നമ്പിള്ളൈയുടെ ഉപന്യാസത്തെ കാണാൻ, പെരിയ പെരുമാൾ തൻടെ അർച്ചാവതാരശീലവായ   അർചാ സമാധി നിർത്തി,   എഴുന്തേൽകാൻ ശ്രമിച്ചു. എന്നാലും, സന്നിധിയിൽ ദീപ കൈങ്കരുയഞ്ചെയ്യുന്ന ത്രുവിളക്കു പിച്ചൻ എന്ന കൈങ്കര്യപരൻ, പെരിയ പെരുമാളെ വേകം കിടക്കയിൽ തള്ളീ, ന്തട ചെയ്തു.

nampillai-goshti1

  • നമ്പിള്ളയുടെ പ്രസങത്തെ കേഴ്ക്കാൻ വന്ന നിറഞ്ഞ സദസ്സ്‌  കണ്ടു ഇതു നമ്പെരുമാളെ കാണാൻ വന്ന ഘോഷ്ടിയാണോവെന്നു സകലരും സംശയിച്ചു. ഇത്രയും ജനംഗളെ തൻ പുരപ്പാടു മുതലായ വൈഭവങൾക്കു പെരിയ പെരുമാൾ ആകർഷിച്ചാപ്പോലേ നമ്പിള്ളയും തൻ ഉപന്യാസങൾക്കു ആകർഷിച്ചു.
  • നമ്പിള്ളൈയുടെ വിനയം നിസ്തുലമായിരുന്നു. നംജീയരിടത്തിൽ നിന്നു പഠിച്ച ശ്രീവൈഷ്ണവത്വത്തുടെ മാത്രുകയായിരുന്നു അദ്യേഹം. ഒരിക്കിൽ, നമ്പിള്ളയുടെ പെരുമയറിയാത്ത മുതലിയാണ്ടാൻ വംശാവഴിയിൽ വന്ന കന്താടൈ തോഴപ്പർ നമ്പെരുമാളുടെ ത്രുമുൻബിലേയേ, നമ്പിള്ളയിടത്തു ക്രൂരമായ വാക്കുകള് പ്രയോഗിച്ചു. നമ്പിള്ളൈ മിണ്ടാതു അവഗണിപ്പേറ്റ്രു അവിടനിന്നും തൻ ത്രുമാളീകയ്ക്കു നീങി. പിന്നീടു തോഴപ്പർ നമ്പിള്ളയുടെ ത്രുമാളികയിലേക്കു ചെന്നപ്പോൽ, കേട്ടുകേള്വി വഴിയായി ഇതൊക്കെയരിഞ്ഞ നമ്പിള്ളയുടെ ഭാര്യ, തോഴപ്പർടെ ദുർനടവടി പാടില്ലാവെന്നു ശക്തമായി ഉപദേശിച്ചു, നമ്പിള്ളയുടെ മഹത്വത്തെ വിശതീകരിച്ചു. നമ്പിള്ളയെക്കണ്ടു തോഴപ്പർ മാപ്പു ചോദിക്കണുമെന്നു പരഞ്ഞു. തോഴപ്പർ അവശാനം രാത്രിയായപ്പോഴ് മാപ്പു ചോദിച്ചു തൻടെ തെറ്റ്രെത്തിരുത്താൻ തീരുമാനിച്ചു, നമ്പിള്ളയുടെ ത്രുമാളികയിലേക്കു പോക്കാൻ തൻടെ വാതിൽ  തുരന്നപോഴ്, അവിടെ ഒരുത്തർ നിൽപ്പുണ്ടായി. വേരാരുമല്ലാ. നമ്പിള്ള അദ്യേഹന്തന്നെ. തോഴപ്പരെ കണ്ട അപ്പോഴ്തന്നെ സാഷ്ഠാങവായി നമസ്കരിച്ചു പരുക്കൻ വാക്കുകൾ പ്രയോകിക്കാൻ തൂണ്ടിയ തൻ തെറ്റ്രു പൊരുക്കുക എന്നു ദയവായി ചോദിച്ചു. തോഴപ്പരുടെ തെറ്റ്രെങിലും, മഹാമനസ്‌കതയാല്‍ മാപ്പുനല്‍കിയ നമ്പിള്ളയുടെ മഹനീയതയ ഉണർന്ന തോഴപ്പർ സ്തംഭിച്ചു. പെട്ടെന്നു സാഷ്ടാങവായി പ്രതിനമസ്കരിച്ച തോഴപ്പർ ഇത്ത്രെയും വമ്പിച്ച വിനയമുള്ളതാലു ലോകാചാര്യർ എന്നു തന്നെ അന്നു മുതലു നമ്പിള്ളൈ അരിയപ്പെടുമെന്നത്രെ. ഒരുപാടു നിലയും വിലയും ഉണ്ടായിട്ടും ഇത്രെ വിനയമുള്ളവർക്കേ ഈ പേർ ചേരുവെന്നും അതുകൊണ്ടു നമ്പിള്ളൈയേ ഈ  സ്ഥാനത്തിനെ അർഹനാണൂ എന്നും പരഞ്ഞു. നമ്പിള്ളയിടത്തു ദ്വേഷ്യത്തെയൊഴിച്ച തോഴപ്പർ, തൻ ഭാര്യ സഹിതം അവർക്കു സേവനഞ്ചെയ്തു സകല ശാസ്ത്രാർഥങളെയുങ്കൂടി അവരിടത്തിൽനിന്നും പഠിച്ചു. ഈ വ്രുത്താന്തം അഴഗിയ മണവാള മാമുനികൾ തന്നുടെ ഉപദേശരത്നമാലൈ അംബത്തിയൊണ്ണാം പാസുരത്തിൽ  രേഖപ്പെട്ടുത്തി –

തുന്നുപുകഴ്ക്കന്താടൈത്തോഴപ്പർ തമ്മുകപ്പാൽ

എന്ന ഉലകാരിയനോ എന്രുരൈക്ക – പിന്നൈ

ഉലകാരിയൻ എന്നും പേർ നമ്പിള്ളൈക്കു ഓങി

വിലകാമൽ നിന്രതു എന്രും മേൽ

  • ഈമേൽപ്പരഞ്ഞ പാസുരത്തിൽ നമ്പിള്ളയെയും തോഴപ്പരെയും കീർത്തിച്ചതു കൊണ്ടുതന്നെ നമ്പിള്ളയുടെ വിശുദ്ധി മനസ്സിലാക്കാം. ഈ സംഭവത്തിനു ശേഷം നമ്പിള്ളൈയുടെ സംഘം കൊണ്ടു തോഴപ്പരും പരിശുദ്ധനായി എന്നു അറിയാം.
  • പരാശര ഭട്ടർ വംശാവഴിയിൽ വന്ന നടുവിൽ തിരുവീദി പിള്ളൈ ഭട്ടർക്കു നമ്പിള്ളയിടത്തു അസൂയയുണ്ടായിരുന്നു. ഒരിക്കിൽ അവർ രാജസഭയ്ക്കു പിൻബഴകിയ പെരുമാൾ ജീയരെയും കൂട്ടിക്കൊണ്ടു പോയി. രാജാവു രണ്ടു പേരെയും സ്വീകരിച്ചു സംഭാവനയും തക്ക ആസനവും കൊടുത്തു. ഭട്ടരിടത്തു ശ്രീരാമായണത്തിൽ സംശയഞ്ചോദിച്ചു. ശ്രീരാമാവതാരത്തിൽ തൻടെ പരത്വം കാട്ടുവില്ലാവെന്നു പ്രകടിപ്പിച്ച പെരുമാൾ ജടായുവെ ഉച്ച സ്ഥാനവായ പരമപദത്തിലേക്കു പോകാൻ (ഗച്ച ലോകാൻ ഉത്തമാൻ) അശീർവദിച്ചതു എന്തു കൊണ്ടെന്നു രാജാവു ചോദിച്ചു. മരുപടി ഉരപ്പിച്ചു പരയാൻ കഴിയാത്തെ ഭട്ടർ തന്നുടെ യശസ്സു നഷ്ഠപ്പെടുവോ എന്നു അസ്വസ്ഥമായപ്പോൽ രാജാവുടെ ശ്രദ്ധ വേരേ ചില കാര്യങളിൽ തിരിഞ്ഞു. ഈ സന്ദർഭം ഉപയോഗിച്ചു നമ്പിള്ളൈ ഈ ചോദ്യത്തിനു എങിനെ സമാധാനം പരയുവെന്നു ജീയരെ കേട്ടു. സത്യങ്കൊണ്ടു എല്ലാ ലോകങളെയും വിജയിക്കും (സത്യേന ലോകാൻ ജയതി) എന്ന സ്ലോകത്തെ അടിസ്ഥാനവാക്കി നമ്പിള്ളൈ മരുപടി പരയുവെന്നു ജീയർ ഉത്തരം നൽകി. ഭട്ടർ ആ സ്ലോകത്തെ ദ്യാനിച്ചു അർത്ഥം മനസ്സിലാക്കി. സത്യം നിരഞ്ഞ ശ്രീരാമൻ ആ സത്യത്വത്തെ ഉപയോഗിച്ചു എവരെയും എവിടെ വേണെങിലും അയ്ക്കും എന്നു രാജാവിനെ പ്രത്യുത്തരം കൊടുത്തു. ഈ വിളക്കങ്കേട്ടു സന്തോഷിച്ച രാജാവു ഒരുപാടു ഐശ്വര്യങ്കൊടുത്തു അവരുടെ അറിവേ പുകഴ്ത്തി. ഇതൊക്കെ നമ്പിള്ളയുടെ ഒറ്റ്ര വാകു കൊണ്ടു നേടിയതാണുവെന്നു പെട്ടെന്നു മനസ്സിലാക്കിയ ഭട്ടർ എല്ലാ ധനത്തെയും നമ്പിള്ളയ്ക്കു സമർപ്പിച്ചു. നമ്പിള്ളയിടം ശരണടഞ്ഞു ശിഷ്യനായി പിന്നീടു എന്നെന്നേക്കുമായി നമ്പിള്ളയ്ക്കു സേവനഞ്ചെയ്തിരുന്നു.

നമ്പിള്ളൈ തൻടെ ജീവിതത്തിൽ ശിഷ്യമ്മാർക്കു മഹാർഹമായ പാഠങളും നിർദേശങളും കൊടുത്ത ഒരുപാടു സംഭവങളിൽ ചില ഇപ്പോൽ നമുക്കു കാണാം –

  • ഒരിക്കിൽ നമ്പിള്ളൈ ശിഷ്യരോടുകൂടി തിരുവെള്ളരയിൽ നിന്നു വള്ളത്തിൽ തിരിച്ചു പോരുവായിരുന്നു. വള്ളം പൊങിക്കിടക്കണുവെങിൽ യാരെങിലും ഒരു ആൾ പുരത്തുച്ചാടിയാലേ നമ്പിള്ളയെ രക്ഷിക്കാമ്പറ്റ്രുവെന്നു തോണിക്കാരൻ പരഞ്ഞു. ഇതെക്കേട്ട ഒരു പ്രായഞ്ചെന്ന സ്ത്രീ പുരത്തേയ്ക്കു ചാടി. നമ്പിള്ളൈ ദു:ഖത്തിലാഴ്ന്നു. പക്ഷെ അവരെല്ലാവരും കര ചേർന്നപ്പോൽ അടുത്തുണ്ടായിരുന്ന ഒരു ദ്വീപത്തിൽ നിന്നും ആ അമ്മയുടെ കുരൽ കേട്ടു. നമ്പിള്ളൈ അവരുടെ മുൻബു പ്രസന്നവായി രക്ഷിച്ചതായി ആ അമ്മ പരഞ്ഞു. സ്വന്തം ജീവനെ കൊടുത്തെങിലും ആചാര്യനെ രക്ഷിക്കണുവെന്നു ആ അമ്മയും, ഏതു ദുരന്തത്തിൽ പെട്ടാലും ശിഷ്യനെ മോചിപ്പിക്കണുവെന്നു നമ്പിള്ളയും നമുക്കു കാണിച്ചു.
  • നമ്പിള്ളയുടെ ത്രുമാളികയെ തൊട്ടടുത്ത അയൽവാസിയായിരുന്ന സ്ത്രീയിടത്തു അവരുടെ വീട്ടെ നമ്പിള്ളയ്ക്കു വിട്ടുത്തന്തു  വലുത്ത ശ്രീവൈഷ്ണവ ഘോഷ്ഠീ കുടാൻ സഹായിക്കണുവെന്നു ചില ശ്രീവൈഷ്ണവർ അവശ്യപ്പെട്ടു. ആദ്യം മടിച്ചാലും, പിന്നീടു ആ സ്ത്രീ നമ്പിള്ളയിടത്തു നേരിട്ടു ചെന്നു, പരമപദത്തിലേക്കു അനുമതി ചീട്ടിനു പകരവായി മാത്രം വീട്ടെ കൊടുക്കാൻ തയ്യാരാണുവെന്നു തെരിയിച്ചു. നമ്പിള്ളൈയും സന്തോഷവായി എഴുതിക്കൊടുത്തു.  ഏതാനും ദിവശങളിൽ ആ സ്ത്രീ തൻടെ ചരമ ശരീരം വിട്ടു ആ ചീട്ടുപയോകിച്ചു പരമപദത്തിലേക്കു പോയി.
  • നമ്പിള്ളയ്ക്കു രണ്ടു ഭാര്യമാർ. ഒണ്ണാം ഭര്യയയെ വിളിച്ചു തന്നെ എങിനെ കരുതുന്നുവെന്നു നമ്പിള്ളൈ ചോദിച്ചു. എംബെരുമാണ്ടെ അവതാരവായും തണ്ടെ ആചാര്യനായും കാണുന്നതായി പരഞ്ഞ അവരെ തന്നെ സന്ദർശിക്കാൻ വരുന്ന ശ്രീവൈഷ്ണവർക്കു തദീയാരാധനം ചെയ്യാൻ (ചോരുണ്ടാക്കി വിളംബുതൽ) നിർദേശിച്ചു. രണ്ടാമത്തെ ഭാര്യ നമ്പിള്ളയെ പ്രിയ ഭർതാവായി ക്കരുതുന്നുവെന്നു പരഞ്ഞു. രണ്ടാം ഭാര്യയയെ മുതൽ ഭാര്യക്കു സഹായഞ്ചെയ്തു ശ്രീവൈഷ്ണവർടെ പ്രസാദം കഴിക്കുകവെന്നു പരഞ്ഞു. ശ്രീവൈഷ്ണവ ശേഷം അവരെ ശുദ്ധികരിച്ചു ശരീര സംഭന്ദവായ കാഴ്ച്ചപ്പാടു മാറ്റ്രി അദ്യാത്മികവായ നിഷ്ഠയെ കൂടുതലാക്കുവെന്നിട്ടാ.
  • എംബെരുമാൻടെ ചൈതന്യം മനസ്സിലാക്കിയ ശ്രീവൈഷ്ണവൻ അതിനു ശേഷം ചിന്തികേണ്ടതു ഏതാണുവെന്നു മഹാഭാഷ്യ ഭട്ടർ നമ്പിള്ളയിടഞ്ചോദിച്ചു. അത്തരം ശ്രീവൈഷ്ണവർ നിരന്തരം എംബെരുമാനെ ഉപായവായും ഉപേയവായും ചിന്തിച്ചിരിക്കണുവെന്നും,  അനാദികാലന്തൊട്ടേയുള്ള സംസാരമെന്ന വ്യാദിയെ സ്വസ്ഥ്യമാക്കിയ ആചര്യനുക്കു നന്നിയുടനിരിക്കണുവെന്നും, ശ്രീഭാഷ്യത്തിൽ സ്ഥാപിച്ച എംമ്പെരുമാനാർ സിദ്ധാന്തത്തെ സത്യവായി കരുതണുവെന്നും, ശ്രീരാമായണ മുഖേന ഭഗവദ് ഗുണ അനുസന്ദാനം ചെയ്യണുവെന്നും, ആഴ്വാർ അരുളിച്ചെയൽകളിലേ നമ്മുടെ എല്ലാ സമയവും കഴിക്കണുവെന്നും, ഈ ജീവൻ പോയപ്പിന്നെ തീർച്ചയായി പരമപദം ചെല്ലുവെന്ന ദ്രുഡ വിസ്വാസിയായിരിക്കണുവെന്നും നമ്പിള്ളൈ പരഞ്ഞു.
  • പാണ്ഡ്യ ദേശത്തു ശ്രീവൈഷ്ണവർ ചിലർ നമ്മുടെ സമ്പ്രദായത്തുടെ ശാരാംശം എന്താണുവെന്നു അന്വേഷിച്ചു. കടപ്പുരത്തെ ഓർക്കുക വെന്നു നമ്പിള്ളൈ മരുപടി പരഞ്ഞപ്പോൽ കുഴങിയ  അവരു എന്തിനാണുവെന്നു കേട്ടു. നമ്പിള്ളൈ വിശതമായി പരഞ്ഞു. ചക്രവർത്തി ത്രുമകനായ ശ്രീരാമൻ കടൽത്തീരത്തു വിരാമിച്ചപ്പോൽ അവരെ സംരക്ഷിക്കാനായി കുരങൻമ്മാർ കാവൽജോലി ചെയ്തു. ക്ഷീണിച്ച വാനരൻമ്മാർ ഉരങിപ്പോയ സമയത്തു ശ്രീരമനായ എംബെരുമാൻ തന്നേ നോട്ടം ചെയ്തു കാവൽ കാക്കുകയായി. ഉരക്കത്തിലാഴ്ന്ന നമ്മെ ക്കാക്കും എംബെരുമാൻ തന്നേ ഉണർന്നിരുക്കുമ്പോഴും നമ്മെ സൂക്ഷിക്കുമെന്ന പൂർണമായ വിശ്വാസം ഉണ്ടായിരിക്കണുവെന്നു നമ്പിള്ളൈ പരഞ്ഞു. നമ്മ നാമേ പരിപാലിക്കുക എന്ന മനോ ഭാവം  (സ്വ രക്ഷണേ സ്വ അന്വയം) നിർത്തണുവെന്നു നമ്പിള്ളൈ വിളക്കി.
  •  ദേവതാന്തര ഭജനത്തിനു നമ്പിള്ളൈ കൊടുത്ത അത്യദ്ഭുതവായ വിളക്കത്തെ കാണാം. “നിത്യ കർമങളുടെ ഭാഗവായി ഇന്ദ്രൻ, വരുണൻ, അഗ്നി, സൂര്യൻ മുതലായ മറ്റ്രയ ദേവതകളെ ഉപാസിക്കുന്ന താങൾ അവരുടെ അംബലങളിലു പൂജിക്കാത്തതെന്താ?” എന്നു ഓരാൾ നമ്പിള്ളയിടത്തു ചെന്നു ചോദിച്ചു. തത്ക്ഷണന്തന്നേ നമ്പിള്ളൈ നൽകിയ ഭാസുരമായ മരുപടി – “യജ്ഞത്തിൽ അഗ്നിയെ ആരാധിക്കുന്ന താങ്ങൾ ശ്മശാനത്തിൽ അകന്നു നിൽക്കുന്നതെന്താ?  അതുപോലേ ദേവതാന്തരങ്ങളിലും എംബെരുമാൻ അന്തര്യാമിയായ് ഉള്ളതാലും, ഭഗവദ് ആരാധനത്തെപ്പോലേ നിത്യ കർമാക്കളെ ചെയ്യണുവെന്നു ശാസ്ത്രം പരയുന്നതാലും നാം നിത്യ കർമാക്കളെ  ചെയ്യുകയാണു. ആ ശാസ്ത്രന്തന്നേ എംബെരുമാൻ അല്ലാത്ത വേര് ഒരുത്തരെയും വന്ദിക്കല്ലെ എന്നു പരയുന്നതാലു മറ്റേ ദേവതകളുടെ അംബലത്തിലേക്ക് പോകുന്നില്ലാ. പുറമേ അംബല പ്രതിഷ്ഠയ്ക്കു ശേഷം അന്യ ദേവതകൾ രജോ ഗുണങ്കൂടി തന്നെത്താനെ പരമോന്നതമായി കരുതുന്നു. ആകയാൽ സത്വ ഗുണമുള്ള ശ്രീവൈഷ്ണവമ്മാർ രജോ ഗുണമുള്ള ദേവതകളെ അര്ച്ചിക്കുന്നില്ലാ”. ദേവതാന്തര ഭജനം നിർത്താൻ ഇതു മതിയാകുവില്ലേ?
  • നമ്പിള്ളൈ മുന്നെക്കാൾ മെലിഞ്ഞതായി ഒരു ശ്രീവൈഷ്ണവർ പറഞ്ഞു. ആത്മാ വർദ്ധിക്കുമ്പോൾ ദേഹം തന്നേ മെലിയുമെന്നു നമ്പിള്ളൈ പ്രതികരിച്ചു.
  • വേരോ ശ്രീവൈഷ്ണവർ നമ്പിള്ളൈ അത്രയ്ക്കും ബലവാനായി കാണുന്നില്ലാ എന്നു പറഞ്ഞു. എംബെരുമാനെ ഭജിക്കാനുള്ള  ബലം മതി. യുദ്ധത്തിനെ പോകാനത്രെ ബലം വേണ്ടെന്നു പറഞ്ഞു.  ഒരു ശ്രീവൈഷ്ണവനെ ശരീര ബലങ്കൂടുതൽ അവശ്യമില്ലാ എന്നു ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാം.
  • നമ്പിള്ളൈ സുഖമില്ലാതായപ്പോൽ ഒരു ശ്രീവൈഷ്ണവർ ആകുലപ്പെട്ടു. “എംബെരുമാനെ ശരണടഞ്ഞവർ മൃത്യു ദേവനുടെ വരവെ സന്തോഷവായി കാത്തിരിക്കും” എന്ന ശാസ്ത്ര വാക്കു അനുസരിച്ചു പീഡാനുഭവം നല്ലതാണുവെന്നു ഓർത്തിരിക്കണു എന്നു  നമ്പിള്ളൈ പറഞ്ഞു. എങ്ങലഴ്വാൻ നിർദേശ പ്രകാരവും സ്വാഭിമാനങ്കൊണ്ടും ചില ശ്രീവൈഷ്ണവമ്മാർ നമ്പിള്ളയ്ക്കു ഒരു രക്ഷ ഘടിപ്പിക്കുവാൻ ശ്രമിച്ചു. നമ്പിള്ളൈ സമ്മദിച്ചില്ലാ. “ഒരു ശ്രീവൈഷ്ണവൻ തന്നെ നോക്കാത്തതു സരിയെന്നാലും മറ്റൊരു ശ്രീവൈഷ്ണവനെ നോക്കുന്നതിൽ തെറ്റ്രുണ്ടോ?” എന്നു എങളാഴ്വാൻ ചോദിച്ചു. തന്നത്താനെ ചികിത്സിക്കിന്നത് നാം എംബെരുമാനെ പറ്റ്രി നിൽകുന്നവരാണു എന്ന സ്വരൂപം മനസ്സിലാക്കാത്തതു കൊണ്ടാ. മറ്റവരെ ചികിത്സിക്കിന്നതും എംബെരുമാൻടെ ജ്ഞാനത്തെയും ശക്തിയയും നന്നായി മനസ്സിലാക്കാത്തതു കൊണ്ടാ. മറ്റേ ഭക്തമ്മാരെ ഭേദമാക്കാനും എംബെരുമാനെത്തന്നേ  ആശ്രയിക്കുക” എന്നു നമ്പിള്ളൈ ബോദിപ്പിച്ചു.
  • നമ്പിള്ളയ്ക്കു പല പൂർവാചാര്യ വംശ വഴിവന്നവരും ശിഷ്യരായിരുന്നു. അവർ ശ്രീരംഗത്തു ജീവിച്ചിരുന്ന കാലം നല്ലടിക്കാലം (ഏറ്റ്രുവും നല്ലതായ കാലം) എന്നു ശ്ലാഘിക്കപ്പെടുന്നു. അവരുടെ ശിഷ്യരായ നടുവിൽ തിരുവീതി പിള്ളൈ ഭട്ടരും വടക്കു തിരുവീതി പിള്ളൈയും തിരുവായ്മൊഴിക്ക് വ്യാഖ്യാനമെഴുതി. അവകൾ ക്രമേണ നൂറ്റി ഇരുപത്തഞ്ഞായിരപ്പടി മറ്റും ഈടു മുപ്പത്തി ആരായിരപ്പടി എന്ന ഗ്രന്ഥങ്ങളാണു. കൂടുതൽ വലിതായും വിശതമായും ഇരുന്ന ആദ്യം പറഞ്ഞ നൂറ്റി ഇരുപത്തി  അഞായിരപ്പടിയെ നമ്പിള്ളൈ നശിപ്പിച്ചു. രണ്ടാവതായ ഈടു മുപ്പത്തി ആരായിരപ്പടിയെ വടക്കു തിരുവീതി പിള്ളയിടത്തിൽ നിന്നും എടുത്തു, സാക്ഷാത് നമ്മുടെ അഴകിയ മണവാള മാമുനികൾ മുഖേന പിങ്കാലത്തിൽ ഏവര്ക്കും പ്രകാശിപ്പിക്കാൻ,    ഈയുണ്ണി മാധവർക്കു കൈമാറ്റ്രിച്ചു. പെരിയവാച്ചാൻ പിള്ളയയും തിരുവായ്മൊഴിക്കു വ്യാഖ്യാനം എഴുതാൻ പറഞ്ഞു. പെരിയവാചാൻ പിള്ളൈ നേരം കളയാത്തെ സ്വാചാര്യ ഇച്ഛയെ നിരവേറ്റ്രാൻ  എഴുതിയ ഇരുപത്തി നാലായിരപ്പടി വ്യാഖ്യാനത്തെ നമ്പിള്ളയും പ്രശംസിച്ചു.
  • തിരുമങ്കൈയാഴ്വാർ പാസുരത്തിൽ ഉള്ള “കുലം തരും” എന്ന പദത്തിനെ പെരിയ കോയിൽ വള്ളലാരിടത്തു നമ്പിള്ളൈ അർത്ഥം ചോദിച്ചു. “ജ്ഞാൻ ജനിച്ച കുലത്തിൽ നിന്നും നമ്പിള്ളയുടെ ജനന കുലവായ നംബൂർ കുലത്തിലേക്കു  ജ്ഞാൻ മാറുന്നതാ കുലം തരും എന്ന പദത്തുടെ പൊരുൾ”  എന്നു വള്ളലാർ പറഞ്ഞു. പെരിയാഴ്വാർ ത്രുപ്പല്ലാണ്ടു എന്ന ശ്രീസൂക്തിയുടെ അഞ്ചാം   പാസുരത്തിൽ പറഞ്ഞത്  പോലാണു ഇത് –

“തൊണ്ടർ കുലത്തിൽ ഉള്ളീർ വന്തു അടി തൊഴുതു ആയിര നാമം ചൊല്ലി പണ്ടൈക്കുലത്തൈ തവിര്ന്തു”

തമിഴ് പദം അർത്ഥം
തൊണ്ടർ കുലത്തിൽ ഉള്ളീർ അടിയർകളായിരിക്കിന്നവരുടെ ഘോഷ്ഠിയിൽ ചേർന്നവർകളേ! ആചാര്യ സംബന്ദവും കൈങ്കര്യശ്രീയുമായ ഐശ്വര്യങ്ങൾ നിരഞ്ഞവരേ!
വന്തു അടിയർകളായ ജ്ഞങ്ങളോടു ചേർന്നു
അടി തൊഴുതു ഭഗവാനുടെ ത്രുപ്പാദങ്ങളെ വന്ദിച്ചു
ആയിര നാമം ചൊല്ലി എല്ലാ ത്രുനാമങ്ങളേയും അനുസന്ദിച്ചു
പണ്ടൈക്കുലത്തൈ തവിര്ന്തു പ്രയോജനാന്തരത്തെ ഇഷ്ടപ്പെട്ടിരുക്കിന്ന പഴയ ശീലത്തെ കളഞ്ഞു

ഇതാ നമ്പിള്ളയുടെ മഹത്വം.

ഒടുവായി, പെരിയവാച്ചാൻ പിള്ളൈ നമ്പിള്ളൈയെ കുറിച്ചു പറഞ്ഞതു എന്താണുവെന്നു നോക്കാം.  പെരിയാഴ്വരുടെ പെരിയ തിരുമൊഴിയിലു അഞ്ചാം പത്തിൽ “ഏഴൈ ഏതലൻ” എന്നു തുടങ്ങും എട്ടാം പതിഗത്തിലു  “ഓതു വായ്മൈയും” എന്നു തുടങ്ങും ഏഴാം പാസുരത്തിൽ “അന്തണൻ ഒരുവൻ” എന്നുള്ള പദത്തിനു  പെരിയവാച്ചാൻ പിള്ളൈ എഴുതിയ വ്യാഖ്യാനത്തെ തൻടെ ആചാര്യനായ നമ്പിള്ളയെ പ്രകീര്ത്തിക്കാൻ ഉപയോഗിച്ചതു കാണുക:

“മുർപട ദ്വയത്തൈക്കേട്ടു, ഇതിഹാസ പുരാണങ്ങളെയും അതികരിത്ത്, പരപക്ഷ പ്രത്ക്ഷേപത്തുക്കുടലാക ന്യായമീമാമ്സൈകളും അതികരിത്ത്, പോതുപോക്കും അരുളിച്ചെയലിലേയാമ്പടി പിള്ളൈയൈപ്പോലേ അതികരിപ്പിക്ക വല്ലവനൈയിരേ ഒരുവൻ എൻപതു”

ലളിത മലയാള ബാഷയിപ്പരഞ്ഞാൽ:

“ആദ്യം ദ്വയത്തെക്കേട്ടു, പിന്നെ ഇതിഹാസ പുരാണങ്ങളെപ്പഠിച്ചു, മറ്റ്രു മദ വിശ്വാസികളെയും (ബാഹ്യർ) ശിദ്ധാന്തത്തിനെ ശരിയായ അർഥം ഒഴിച്ചു തനിക്കുത്ത്തോന്നിയ തെറ്റ്രു വിളക്കം പരയുന്നവരെയും (കുദൃഷ്ഠികൾ) നേരിടാനായി ന്യായം മറ്റും മീമാംസ ശാസ്ത്രങ്ങളെയും വായിച്ചു, സദാ സർവ കാലവും അരുളിച്ചെയൾ എന്നു അറിയപ്പെടുന്ന ആഴ്വാർകളുടെ നാലായിര ദിവ്യ പ്രഭന്ദത്തിലെ നേരമ്പോക്കാനും കഴിയുന്ന നമ്പിള്ളയെപ്പോലെ ഒരുവൻ  എന്നാണു അർത്ഥം”

നമ്പിള്ളൈ ഏറെക്കുറെ സാന്ദീപനി മുനി പോലാണുവെന്നു ഇവിടെ പെരിയവാച്ചാൻ പിള്ളൈ ഒത്തുനോക്കുകയാണു. കണ്ണൻ എംബെരുമാൻ മോക്ഷങ്കൊടുക്കാൻ വല്ലവനാണു എന്നു അറിഞ്ഞിട്ടും സാന്ദീപനി മുനിവർ അവനിടത്ത് തൻടെ മറിച്ച കുഞ്ഞെത്തിരിയക്കൊണ്ടു തരിക എന്നു അപേക്ഷിച്ചു. നമ്പിള്ളൈ അങ്ങിനേയില്ലാത്തെ, ഭഗവദ് വിഷയത്തില് സദാ മുങ്ങിക്കിടന്നു. അതു കൊണ്ട് സാന്ദീപനി മുനിയെക്കാൾ ഉയർന്നവരായി.

നമ്പിള്ളൈ തൻടെ ആഴ്ന്ന തമിഴ് മറ്റും സംസ്കൃത ജ്ഞാനങ്കൊണ്ടു ഉപന്യാസ സദസ്യരെ വശീകരിക്കുവായിരുന്നു. തിരുവായ്മൊഴിയെ ഏറ്റ്രുവും പ്രസിദ്ധമാക്കി അരുളിച്ചെയല്കളെ ഏവരും മനസ്സിലാക്കാൻ സഹായിച്ചതും ഇദ്യേഹന്തന്നെ.

ആരായിരപ്പടി വ്യാഖ്യാനം ഒഴിച്ചു മറ്റേ എല്ലാ തിരുവായ്മൊഴി വ്യാഖ്യാനങ്ങളും നമ്പിള്ളൈയുവായി ഭന്ദപ്പെട്ടവയാണു:

  • ഒൻബതായിരപ്പടി – നംജീയർ ആദ്യം എഴുതിയാലും, നംബിള്ളൈ വീണ്ടുമെഴുതിയെന്നു നേരത്തെ നാം നംജീയർ ചരിത്രത്തിൽ കണ്ടതെ ഇവിടെ ഓര്ക്കുക.
  • ഇരുപത്തിനാലായിരപ്പടി – നമ്പിള്ളൈയുടെ ഉപദേശങ്ങൾ മറ്റും നിർദേശ പ്രകാരം പെരിയവാച്ചാൻ പിള്ളൈ എഴുതി.
  • മുപ്പത്താരായിരപ്പടി – നമ്പിള്ളൈയുടെ പ്രവചനങ്ങളുടെ അടിസ്ഥനത്തിലു വടക്കുത്തിരുവീതി പിള്ളൈ എഴുതി.
  • പന്ത്രണ്ടായിരപ്പടി – ഇതെ എഴുതിയ വാദികേശരി അഴകിയ മണവാള ജീയർ അവതരിപ്പിച്ചിട്ടുള്ള അർഥങ്ങളെ നോക്കിയാൽ മുപ്പത്താരായിരപ്പടിയെ വളരെയദികം പിന്തുടരുന്നത് മനസിലാക്കാം.

അത് മാത്രമല്ലാ. തൻടെ അപരിമിതവായ കാരുന്യങ്കൊണ്ടു, നമ്പിള്ളൈ നമ്മുടെ സമ്പ്രദായത്തുടെ പ്രശസ്തിയുള്ള രണ്ടു തൂണ്‍കളെ സ്ഥാപിക്കാൻ അസ്ഥിവാരം ഉണ്ടാക്കി. പുർവാചാര്യർകളുടെ വിഷയ ജ്ഞാനത്തിൽ നിന്നും ശ്രീ വചന ഭൂഷണം മറ്റും ആചാര്യ ഹൃദയം എന്ന ഗ്രന്ഥങ്ങളെ ക്രമേണ എഴുതിയ പിള്ളൈ ലോകാചാര്യരും അഴകിയ മണവാള പെരുമാൾ നായനാരുവാണു ആ രണ്ടു തൂണ്‍കൾ. അടുത്തു വരുന്ന വടക്കുത്തിരുവീതി പിള്ളയുടെ ചരിത്രത്തിൽ ഇതിനെ നമുക്ക് കാണാം.

nampillai-pinbhazakiya-perumal-jeer-srirangam

ശ്രീരംഗ ക്ഷേത്രത്തിലു പിൻബഴകരാം പെരുമാൾ ജീയരോടെ നമ്പിള്ളൈ

തൻടെ ചരമ തിരുമേനിയെ ത്യാഗഞ്ചെയ്തു നമ്പിള്ളൈ പരമപദമെത്തി. അച്ചനോ അഥവാ ആചാര്യനോ പരപദഞ്ചെന്നാൽ ക്രമേണ മകനോ ശിഷ്യനോ തലയെപ്പറ്റ്രെവടിക്കുവായിരുന്നു. അതുപോല നടുവിൽ തിരുവീതിപ്പിള്ളൈ ഭട്ടർ ചെയ്തു. ഇതെ ഇഷ്ടപ്പെടാത്ത അവരുടെ സഹോദരൻ നമ്പെരുമാളിടത്ത് കൂരെശരുടെ വംശത്തിൽ അവതരിച്ചും ഇങ്ങിനെ ചെയ്തല്ലോ എന്നു പരാതി വായിച്ചു.  നമ്പെരുമാളും ഭട്ടരിടത്തു അന്വേഷിച്ചു. തൻടെ ഇല്ലത്തേക്കാൾ നമ്പിള്ളൈയുവായ ഭന്ദത്തെയാ കുടുതൽ അഭിമാനിക്കുന്നു എന്നു ഭട്ടർ പറഞ്ഞതെ കേട്ട നമ്പെരുമാൾ അതി സന്തുഷ്ടരായി.

നമുക്കും എംബെരുമാനിടത്തും അചാര്യനിടത്തും അങ്ങിനെ ഒരു സ്നേഹം ഉണ്ടാക്കനുവെന്നു നമ്പിള്ളയുടെ പത്മ പദങ്ങളെ പൂജിക്കാം.

നമ്പിള്ളൈയുടെ തനിയൻ – 

വേദാന്ത വേദ്യ അമൃത വാരിരാസേ:
വേദാർത്ഥ സാര അമൃത പൂരമഗ്ര്യം |
അദായ വര്ഷന്തം അഹം പ്രപദ്യേ
കാരുണ്യ പൂർണം കലിവൈരിദാസം ||

അർത്ഥം –

വേദാന്തി നംജീയർ എന്ന അമൃത സാഗരത്തിൽ നിന്നും, വേദ സാരാർത്ഥവായ തിരുവായ്മൊഴിയെ  ഏറ്റുവാങ്ങി, ലോകത്തിലുള്ള ഏവരും ഉജ്ജീവിക്കാൻ വർഷിക്കിന്ന, കൃപാപൂർണരും, ത്രുക്കലികൻറി ദാസർ എന്ന ദാസ്യ നാമങ്കൊണ്ടവരുവായ, നമ്പിള്ളയെ ജ്ഞാൻ പറ്റ്രിനിൽകുകയാണു.

അടുത്തതായി വടക്കു തിരുവീതി പിള്ളയുടെ ചരിത്രം എന്ന് ഒരിക്കിൽ കൂടി ഓര്മിപ്പിക്കിയാണു.

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം: http://guruparamparai.wordpress.com/2012/09/16/nampillai/

പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://srivaishnavagranthams.wordpress.com
പ്രമാതാവ് (ആചാര്യന്മാർ) – https://guruparamparai.wordpress.com
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org