ആണ്ഡാൾ

ശ്രീ:
ശ്രീമതേ ശഠകോപായ നമ:
ശ്രീമതേ രാമാനുജായ നമ:
ശ്രീമദ് വരവരമുനയേ നമ:
ശ്രീ വാനാചല മഹാമുനയേ നമ:

andal1

ത്രുനക്ഷത്രം – കർകിടകം പൂരം (ത്രുവാടിപ്പൂരം എന്ന തമിഴ് ചൊല്വഴക്ക്‌ പ്രസിദ്ധം. തിരു ആടി പൂരം എന്ന ചൊർകളുടെ കൂട്ടാണു. കര്കിടക മാസത്തിനു തമിഴ് വര്ഷ ക്രമത്തില് ആടി എന്നാ പേർ.  തിരു ബഹുമാനത്തെ കുറിക്കുന്നു).

അവതാര സ്ഥലം – ശ്രീവില്ലിപുത്തുർ (തമിഴ്നാട്ടില് രാജപാളയത്തെ അടുത്ത്)

ആചാര്യൻപെരിയാഴ്വാർ

ഗ്രന്ഥങ്ങൾ – ത്രുപ്പാവൈ, നാച്ചിയാർ ത്രുമൊഴി

തൃപ്പാവ ആറായിരപ്പടി വ്യാഖ്യാനത്തിലു, പെരിയാവാച്ചാൻ പിള്ള, മറ്റ് എല്ലാ ആഴ്വാമ്മാരെക്കാൾ ആണ്ടാളൂക്കുള്ള മഹത്വത്തെ സ്ഥാപിച്ച്‌ തുടങ്ങുന്നു. പല തരത്തിലുള്ള ജീവാത്മരേ അടുക്കടുക്കായി നിർത്തി അവര് തമ്മിലുള്ള വ്യത്യാസങ്ങളെ വ്യക്തമായീ പറയുന്നു:

  • ദേഹാഭിമാനവും ഐസ്വര്യ ഇഷ്ടപുങ്കൊണ്ട സംസാരികൾ കല്ലെന്നാലു ആത്മ വിവേകികൾ മലയപ്പോലാണു.
  • സ്വയം ശ്രമിച്ചു വിവേകിയായി ആ സ്ഥാനത്തിൽ നിന്നും വീഴ്തനും പോകുന്ന  ഋഷികളെ കല്ലെന്നു കണക്കാക്കിയാല് ആഴ്വാമ്മാര് മലയെപ്പോലാണ്.
  • സദാ ദഗവാനെ സ്മരിക്കുന്നതിനിടയ്ക്കു ചിലപ്പോഴ് അവനെപ്പാടും ആഴ്വാമ്മാര് കല്ലിനു സമമാണെങ്കില് സദാസവ്ര കാലവും ഭഗവാനെ പാടിക്കഴിയുന്ന പെരീയാഴ്വാര് മലയിനെപ്പോലാണ്.
  • പെറിയാഴ്വാർ കല്ലെന്നാല് ആണ്ഡാൾ മലയാണു. കാരണങ്കൾ:-
    • എംബെറുമാൻ അനുഗ്രഹിച്ച മയക്കമില്ലാത്ത സല്ഭുദ്ധി കൊണ്ഡു ആഴ്വാമ്മാർ സംസാറികളെ ഉണർത്തി. സ്വയം ഭൂഭേവിയായ ആണ്ഡാളോ സാക്ഷാത് എംബെറുമാനെയുണർത്തി. ചേതനറെ രക്ഷിക്കേണ്ഡ കടപ്പാട്ടെ ഓർമിച്ചു. ത്രുവായ്മൊഴി മറ്റും ത്രുവ്രുത്ത വ്യാഖൃാനങ്കളില് നമ്പിള്ള ഇതെക്കാണിച്ചീട്ടുണ്ഡു. എംബെറുമാൻ സംസാറികളായി പിറന്ന ആഴ്വാമ്മാർക്കു  മയക്കമില്ലാത്ത സല്ബുദ്ധിയെ അനുഗ്രഹിച്ചു. ഭൂമിദേവിയായ ആണ്ഡാളോ സ്വയം നിത്യസൂറി. ദിവൃ മഹിഷിമാറിലും ഒറാൾ എന്നു പെറിയവാച്ചാൽ പിള്ളയും കാണിച്ചറുളി.
    • സ്ത്രീയല്ലേ! പുരുഷമ്മാറായ മറ്റ ആഴ്വാർകളെക്കാൾ സ്വാദാവികമായും എംബെറുമാനെ പ്രേമിക്കാൽ കഴിയുവില്ലേ!

അഭ്ദുതമായിതെ ശ്രീവചന ഭൂഷണ ചൂർണികയിലു പിള്ള ലോകാചായ്രർ വെളിയിടുന്നതെ കാണാം വറു.

സൂത്രം 238 – ബ്രാഹ്മണോത്തമറായ പെറിയാഴ്വാറും അവർടെ തിറുമകളാറും ഗോപ ജന്മത്തെ ആസഥാനവാക്കി – ഭഗവത് കൈങ്കര്യം മറ്റും അനുഭവം കിട്ടാൽ വേേണ്ഡി, ആണ്ഡാളും പെറിയാഴ്വാറും ഗോകുലത്തില് ആയർ കുലത്തിലു പിറക്കാന് ആഗ്രഹിച്ചതെച്ചൊല്ലി,  ജാതി, വർണം, പിറപ്പു എന്നിവകളേക്കടന്ന ഭാഗവതറുടെ മഹത്വമായി പിള്ള ലോകാചാർയർ  തെളിയിച്ചു. പ്രത്യേകിച്ചും ആണ്ഡാൾ എംബെറുമാനെ പറ്റിയ കൈങ്കര്യമേ പ്രദാന ലക്ഷ്യമെന്നൂം, ഏതു റൂപത്തായാലും   അതെത്തന്നെ  ആരാധിച്ചു ആഗ്രഹിക്കണുവെന്നും കാണിച്ചു.

സൂത്രം 285 – കൊടുത്തു കൊള്ളാതേ കൊണ്ടത്തുക്കു കൈക്കൂലി കൊടുക്ക വേണും – എംബെറുമാനെ പറ്റിയ കൈങ്കര്യമേ ഏറ്റുവും നല്ലതെന്നു 238ലും, അതു ധാതൊരു പ്രതിഫലം ഉദ്ദേശിച്ചാവരുതെന്നു 284ലും പറഞ്ഞു. നംമുടെ കൈങ്കര്യത്തെ എംബെരുമാ൯ സ്വീകരിച്ചതിനെ കൈക്കൂലിയായി വീണ്ഡും കൈങ്കര്യം ചെയ്യുക  എന്നീ 285ല് പറയുന്നു. കൈക്കൂലിയോ? മണവാള മാമുനികൾ ഇതെ വ്യാഖൃാനിക്കാ൯,  ആണ്ഡാൾ തന്നേ അരുളിയ നാച്ചിയാ൪ ത്രുമൊഴിയിനിന്നു,

“ഇന്രു വന്തു ഇത്തനയും അമുതു ചെയ്തിപ്പെറില്
ഒന്രു നൂരായിരമാകക് കൊടുത്തുപ് പിന്നും ആളും ചെയ്വൽ”

എന്ന ഒംബതാം ദശകത്തേ ഏഴാം പാസുരത്തെ ഉദാഹരിക്കുന്നു. കാരണം?

ആരാം പാസുരത്തിലു ആണ്ഡാൾ താൽ ഏംബെരുമാനിനു നൂരു പാന നിരച്ചു വെണ്ണെയും നൂരു പാന നിരച്ചു ശർക്കര പൊങ്കലും സമർപ്പിക്കുവെന്നു പറയുന്നു. അതിനെ ഏംബെരുമാ൯ അംഗീകരിച്ചല്ലേ? ആ ഉപഹാരത്തിനായി, തൽടെ ഇഷ്ട പ്രകാരം, നൂരായിരം പാന നിരച്ചു വെണ്ണെയും നൂരായിരം പാന നിരച്ചു ശർക്കര പൊങ്കലും, ഒന്നുകൂടി സമർപ്പിക്കാരായി. മാത്രമല്ല കൈനീട്ടവായി സേവകമും ചെയ്യാരായി. ഈക്കൂടുതൽ സേവയാണു കൈക്കൂലി.അങ്ങനെയാ നമ്മളും കൈങ്കര്യം ചെയ്യേണ്ഡതു.

ആയി ജനന്യാചാര്യർ തൻ്റെ ഈരായിരപ്പടി റ്റും നാലായിരപ്പട്ടി എന്ന രണ്ടു തൃപ്പാവ വ്യാഖ്യാനങ്ങളിലും, കാണിച്ചീട്ടുള്ള സംഭവം, തൃപ്പാവയുടെ ഉയർച്ചയ ബോദിപ്പിക്കുന്നു. ശിഷ്യമ്മാർ എംബെരുമാനാരിടത്ത് തൃപ്പാവ പ്രഭാഷണം ചെയ്യാൻ ആവശ്യപ്പെട്ടു. “തൃപ്പല്ലാണ്ട് എംബെരുമാനെ മംഗളാശാസനം ചെയ്യുന്ന ആദ്യത്തെ പർവമാണ്. ആർക്കും ഉപന്യസിക്കാം. തൃപ്പാവയോ അങ്ങേ അറ്റത്തെ പർവമാണ്. ആർക്കും പ്രഭാഷിക്കാനാവില്ലാ” എന്നത്രെ. “സദാ എംബെരുമാൻ്റെ കൂടെയുള്ള നാച്ചിമാർക്കും, അവനുവായ ബന്ധത്തെ, ആണ്ടാളെപ്പോലെ ചൊല്ലാൻ കഴിയുവില്ലാ. ആഴ്വാമ്മാർ ഒന്നിച്ചാലും ആണ്ടാളെപ്പോലെ ചൊല്ലാൻ ഒക്കുവില്ലാ” എന്നും കൂട്ടിച്ചേർത്ത്.

മാമുനികൾ ഉപദേശ രത്നമാലയില് ഇരുപത്തിയിരണ്ടു തുടങ്ങി ഇരുപത്തിനാലു വരെയുള്ള മൂന്നു പാസുരങ്ങളില് പെരിയാഴ്വാർ തൃമകളായ ആണ്ടാൾ, മധുരകവിയാഴ്വാർ, യതീരാജർ എന്ന മൂന്നു പേരിലും ശ്രേഷ്ഠാവായ ആണ്ടാളുടെ മഹത്ത്വത്തെ പറയുന്നു.

പാസുരം 22
ഇൻരോ തിരുവാടിപ്പൂരം എമക്കാക
അൻരോ ഇങ്കു ആണ്ടാൾ അവതറിത്താൾ – കുൻരാത
വാഴ്വാക വൈകുന്ത വാൻഭോഗം തന്നൈ ഇകഴ്ന്തു
ആഴ്വാർ തിറുമകളാറായ്

andal-birth-mirror

അർത്ഥം
ത്രുവാടിപ്പൂറമെന്നു പ്രസിദ്ധിയായ കർക്കിടകം പുറന്നാൾ ഇന്നല്ലേ? സർവശ്രഷ്ഠമായ ശീവൈകുണ്ഠ ദോഗത്തെ തള്ളിക്കളഞ്‌ഞു പെറിയാഴ്വാറുടെ പൊന്നു മകളായി ആണ്ടാൾ ഈ ലോകത്തു അവതറിച്ചതു നമ്മുടെ കുറയാത്ത സൗഖ്യത്തിനായിട്ടല്ലേ?

പാസുരം 23
പെറിയാഴ്വാർ പെൺപിള്ളൈയായ് ആണ്ടാൾ പിരന്ത
തിറുവാടിപ്പൂറത്തിൻ ചീർമൈ – ഒറുനാളൈക്കു
ഉണ്ടോ മനമേ ഉണർന്തു പാർ ആണ്ടാളുക്കു
ഉണ്ടാകിൾ ഒപ്പിതർക്കും ഉണ്ടു

അർത്ഥം
പെറിയാഴ്വാറുടെ പൊന്നു മകളായി ആണ്ടാൾ അവതറിച്ച കർക്കിടകം പുറന്നാളുടെ മഹത്വം വേരോ ദിവസത്തിനു ഉണ്ടോ? മനസ്സേ! അന്വേഷിച്ചു ഉണരുക! ആണ്ടാളിനെ സമമായൊരാൾ ഉണ്ടെങ്കിൾ ഈ ദിവസത്തിനു സമമായൊരു ദിവസമുണ്ടാവാം.

പാസുരം 24
അഞ്ചു കുടിക്കു ഒറു സന്തതിയായ് ആഴ്വാർകൾ
തംചെയലൈ വിഞ്ചി നിർകും തൻമൈയളായ് – പിഞ്ചായ്പ്
പഴുത്താളൈ ആണ്ടാളൈപ് പത്തിയുടൻ
വഴുത്തായ് മനമേ മകിഴ്ന്തു

അർത്ഥം
ഭയങ്കരമായ ലോകത്തേ പേടിച്ചു എംബെരുമാനിനെ മങ്കളാശാസനം ചെയ്യുന്ന ആഴ്വാമ്മാർക്കു അതിരില്ലാത്തൊരു പൊന്നു മകളായി, പ്രത്യേകിച്ചും ജ്ഞാനം, ഭക്തി, വൈരാഗ്യം മുതലായ ആഴ്വാർകളുടെ കാര്യങ്കളിലു ഉരച്ചു നില്ക്കും ശീലമുള്ളവളായി, ഇളം പ്രായത്തിൻ തന്നേ പരിപാകവും പ്രാപിച്ച ആണ്ടാളൈ, മനസ്സേ! ഭക്തിയോടെ സദാ സന്തോഷവായി സ്തുതിക്കു.

ആണ്ടാളുടെ ആചാരൃ ഭക്തി പരിശുദ്ധിയായതാണു. പെരിയാഴ്വാരിടത്തുള്ള ഭക്തി കാരണം, അവര്ക്കു പ്രിയനായ എംബെരുമാനിടത്തു ലയിച്ചു. സ്വയം ആണ്ടാൾ തന്നേ, നാച്ചിയാർ ത്രുമൊഴിയെന്ന തന്ടെ ഗ്രന്ഥത്തിൽ പറയുന്നു – പതതാം ദശകം പതതാം പാസുരത്തില് – “വില്ലി പുതുവൈ വിട്ടു ചിത്തർ തങ്ങൾ ദേവരൈ വല്ല പരിസു തരുവിപ്പറേൽ അത് കാണ്ടുമേ” – അര്ഥാത് “വില്ലിപുത്തൂർ വിഷ്ണു ചിത്തരെന്ന പെരിയാഴ്വാരുടെ ദേവനാക്കിയ എമ്ബെരുമാനെ എന്തെങ്കിലും സംഭാവന സമർപ്പിച്ചാല് അത് കാണാം. മാമുനികൾ ഉപദേശ രത്നമാലയില് പത്ത് ആഴവരെ കുറിച്ച് പറഞ്ഞു പിന്നീട് ആണ്ടാൾ, മധുരകവിയാർ, എമ്ബെരുമാനാർ എന്നീ മൂവരെയും പ്രത്യേകമായിപ്പറഞ്ഞതു അവരുടെ ആചാര്യ നിഷ്ഠ കാരണവാ.

ഇനി ആണ്ടാളുടെ ചരിത്രത്തിലേക്ക്.

ഇന്ന് ശ്രീവില്ലിപുത്തൂർ ക്ഷേത്രത്തില് നാച്ചിയാർ സന്നിധിയുള്ള സ്ഥലത്താ പണ്ട് പെരിയാഴ്വാർടെ തൃമാളിക. ഭൂമിദേവി ആണ്ടാളായി അവതരിച്ചത് അവിടെയാണ്. എംബെരുമാൻടെ ദിവ്യ ഗുണ അനുഭവങ്ങളോട് പെരിയാഴ്വാർ  വളർത്തി.

പെരിയാഴ്വാർ ഓരോ ദിവസവും പൂമാല തൊടുത്തു വടപത്രസായി എംബെരുമാനിനു സമർപ്പിച്ചിരുന്നു. ആണ്ടാൾ പെരുമാളേ കല്യാണങ്കഴിക്കാൻ കൊതിക്കുന്നത്രെ ഭക്തയായി. ഒരു ദിവസം ആണ്ടാൾ പെരുമാളുടെ മാലയിന് സ്വയം ചൂടി കളഞ്ഞു വച്ച്. ലീലാ വിനോദനായ എംബെരുമാനിന്, പരസ്പരം ചേർച്ചയുണ്ടോവെന്നു അറിയാൻ ഇങ്ങിനെ ആണ്ടാൾ  ചൂടികളഞ്ഞ മാലയേ ഇഷ്ടമായി. ഇതെയൊരു ദിവസം കണ്ട പെരിയാഴ്വാർ, ഞെട്ടിപ്പോയി, ആ മാലയെ ചാർത്തിയില്ലാ. എന്നിട്ടു മാല ചാർത്താത്തതു എന്താവെന്നു പെരിയാഴ്വാരെ സ്വപ്നത്തിൽ ചോദിച്ചു. ആഴ്വാർ സംഭവം പറഞ്ഞു. ഗോദ ചൂടിയ മാലതന്നെ തനിക്കു ഇഷ്ടമെന്ന് എംബെരുമാൻ പറഞ്ഞു. ഒരുപാടു സന്തുഷ്ടനായ പെരിയാഴ്വാർ ഗോദയിടത്ത് കൂടുതൽ വാത്സല്യനായി. ദിവസവും അവൾ ചൂടികൊടുത്ത മാലയത്തന്നെ എംബെരുമാനിന് ചാർത്തി.

ഭൂമി ദേവിയല്ലേ? സ്വാഭാവികമായി എംബെരുമാനിടത്തു പ്രേമംതോന്നി. മറ്രുള്ള ആഴ്വാർക്കു എംബെരുമാനിടത്തുള്ള പ്രിയത്തേക്കാൾ ശ്രേഷ്ടമാണ് ഈ പ്രേമം. എംബെരുമാൻ്റെ വിരഹം സഹിക്കാത്ത ആണ്ടാൾ അവരെയെങ്ങിനെ വിവാഹഞ്ചെയ്യാമെന്നു ചിന്തിച്ചു. രാസക്രീഡയിനിടയ്ക്കു ശ്രീക്രുഷ്ണൻ കാണാതായതെ താങ്ങാത്ത ഗോപികമാർ അവൻ്റെ ലീലകളെ നടിച്ചു. അത് പോലേ ആണ്ടാൾ വടപത്രസായി എംബെരുമാനെ ശ്രീക്രുഷ്ണനായും, അവൻ്റെ ക്ഷേത്രത്തെ നന്ദഗോപൻ്റെ തൃമാളികയായും, ശ്രീവില്ലിപുത്തൂരെ തൃവായ്പ്പാടിയായും ഭാവിച്ച് തൃപ്പാവയെന്ന ഗ്രന്ഥമെഴുതി.

തൃപ്പാവയില് ആണ്ടാൾ പല മുഖ്യമായ സംഗതികളെ തെളിയിക്കിന്നു:

  • പ്രാപ്യം (ലക്ഷ്യം) പ്രാപകം (മാർഗം) രണ്ടുമേ എംബെരുമാൻ എന്ന് കാണിച്ച്.
  • പൂർവാചാര്യമ്മാരുടെ അനുഷ്ടാന ക്രമത്തില് ചെയ്യാൻ പറ്റിയതേയും അല്ലാത്തതേയും (ക്രുത്യാക്രുത്യ വിവേകം) പറഞ്ഞു.
  • ഒട്രയ്ക്കല്ലാത്തെ എല്ലാവരും ഒത്തു ചേർന്ന് ഭഗവാനെ തൊഴേണുമെന്നു തെളിയിച്ചു. മുതൽ പത്തു പാസുരങ്ങളില് പത്തു ഗോപികളെ ഉണർന്നെഴുന്നേല്പിച്ചു കൂട്ടിക്കൊണ്ടു പോകുന്നു.
  • എംബെരുമാനെ അടുക്കുന്നതിനു മുമ്പു ദ്വാരബാലകർ, ബലരാമൻ, യശോദ എന്നിവരെപ്പോലുള്ളവരെ സേവിക്കുക.
  • എംബെരുമാനെ അടുക്കാൻ സദാ പിരാട്ടിയുടെ സഹായം (പുരുഷകാരം) ആവശ്യം.
  • അവനെ സദാ ഭജിച്ചു കീർത്തിക്കുക (മംഗളാശാസനം ചെയ്യുക).
  •  ജിവർക്കു കൈങ്കര്യമേ ചേർച്ചയായ നിജ രൂപമാണ്. എന്നിട്ടു അവനിടത്തു കൈങ്കര്യം പ്രാർത്ഥിക്കുക.
  • കൈങ്കര്യം അവനെ കിട്ടിച്ചേരാൻ മാർഗമെന്ന ചിന്ത ഒരിക്കിലും പാടില്ലാ.
  • അവൻ്റെ തൃമുഖ സന്തോഷത്തിനായി കൈങ്കര്യം ചെയ്യേണ്ടു. അല്ലാത്തെ പ്രതിഫലത്തിനായിട്ടല്ലാ.

തൃപ്പാവ രചിച്ചീട്ടും എംബെരുമാൻ വന്നു ഗോദയെ ഏട്രെടുത്തില്ലാ. സഹിക്കാൻ വയ്യാത്ത പ്രേമ കൊണ്ട് നയിച്ചു, തൻ്റെ വേദനയെ നാച്ചിയാർ തൃമൊഴി എന്ന ഗ്രന്ഥമായരുളി. മേന്മയേറിയ സാമ്പ്രദായിക അർത്ഥങ്ങൾ പൊതിയ്ച്ചു. ഈ പാസുരങ്ങളുടെ വ്യാഖ്യാനങ്ങളെ മനസ്സിലാക്കാൻ ഒരുപാട് പക്വം വേണ്ടത്രെ.

“മനുഷ്യ ജീവികളോട് വിവാഹം നിശ്ചയിച്ചാല് ജീവിക്കുവില്ലാ” എന്ന് തനിക്കു ദേഹ ബന്ധം വേണ്ടെന്നു നിശ്ചയിച്ച്. എംബെരുമാനുവായ തൻ്റെ വിവാഹത്തെ സ്വപ്ന സന്ദേശമായി “വാരണമായിരം” എന്ന ദശകത്തില് പറഞ്ഞു. പിന്നീട് പെരിയാഴ്വാർ അവളെ ക്ഷേത്രങ്ങളില് എഴുന്നരുളീട്ടുള്ള അർച്ചാവതാര എംബെരുമാമാരുടെ മേന്മയെ ബോധിപ്പിച്ചു അവര്കളെ കുറിച്ച് വിശതീകരിച്ച്. എന്നിട്ട്  ആണ്ടാളിനു ശ്രീരംഗനാഥനിടത്ത് തീരാത്ത പ്രേമയുണ്ടായി. അവൻ ആണ്ടാളെ ശ്രീരംഗത്തേയ്ക്കു കൂട്ടിക്കൊണ്ടുവന്നു തനിക്കു വിവാഹം ചെയ്തു കൊടുക്കുക എന്ന് പെരിയാഴ്വാർക്കു, ഒരു റാവു, സ്വപ്നം സാധിച്ചു. ആഴ്വാർ ആനന്ദിച്ചിരുന്നപ്പോൾ, എംബെരുമാൻ ഏൽപ്പിച്ച പല്ലക്ക്, കുട, തഴയോട്‌ കൈങ്കര്യന്മാരെത്തി. ആഴ്വാർ വടപത്രസായീ അനുഗ്രഹത്തോടെ ശ്രീരംഗത്തിലേക്ക് യാത്രയായി. ആണ്ടാളും മേള താള സഹിതം മൂടിയ ശിബികയില് പുറപ്പെട്ടു.

സൗന്ദര്യത്തിനെ അലങ്കരിച്ചാപ്പോലിരുന്ന ആണ്ടാൾ  ശ്രീരംഗത്ത് പ്രവേശിച്ച്‌, ആൾതോളിയിൽനിന്നും ഇറങ്ങി, പെരിയ പെരുമാൾ തൃമുമ്പു സന്നിധിയിനകത്തു കയറി, അന്തര്യാമിയായി. പരമപദമെത്തി.

periyaperumal-andal

ഇതേ കണ്ടവരൊക്കെ, ലക്ഷ്മീ ദേവിയുടെ അച്ഛൻ സമുദ്ര രാജനെപ്പോലേ പെരിയാഴ്വാരും പെരിയ പെരുമാളുടെ  അമ്മായിയപ്പൻ (ശ്വശുരൻ) എന്ന് കൊണ്ടാടി. എന്നിട്ടും പെരിയാഴ്വാർ പതിവ് പോലേ ശ്രീവില്ലിപുത്തൂർ വടപത്രസായിക്ക് കൈങ്കര്യം തുടർന്നു.

അളക്കാനൊക്കാത്ത ആണ്ഡാളുടെ മഹത്വങ്ങളെ നമ്മൾ സദാ ചിന്തിക്കുന്നു. ധനുർ മാസം മുഴുവനും, അവളുടെ തൃപാവ പാട്ടും, അതിൻ്റെ വ്യാഖ്യാനവും തീർച്ചയായും അനുഭവിക്കുന്നു. പരാശര ഭട്ടർ പറഞ്ഞതെ ഇവിടെ ഓർക്കുക:

മുപ്പതു തൃപ്പാവ പാസുരങ്ങളെ പാരായണം ചെയ്യുന്നത് നല്ലതാ. അല്ലെങ്കില് ഒരേ ഒരു പാസുരം പാടിയാലും നല്ലതാ. അതുവുമല്ലെങ്കില്, അവസാനത്തെ പാട്ടിനെ ഭട്ടർ വായിച്ച് അനുഭവിച്ചതെ ഓർത്താലും നല്ലതേ. എംബെരുമാനാർ പോലെ ഭട്ടരും തൃപ്പാവയിൽ ലയിച്ചിരുന്നു.

ജീവനില്ലാത്ത തോൾ കന്നുകുട്ടിയെന്നാലും അതെ കണ്ട് തായ്‌പ്പശു പാൽ ചൊരിയും. അത് പോലേ തൃപ്പാവയോടെ എന്തെങ്കിലുമൊരു അല്പംപോലും സംബന്ധം ഉണ്ടായാൽ മതി. ഭൂമി ദേവിയുടെ പ്രാർത്ഥനയേറ്റ് പെരുമാൾ വരാഹമായി അവതരിച്ചു അവളെ ഉജ്ജീവിച്ചാപ്പോലേ, നമ്മളേയും അനുഗ്രഹിക്കും.

തൻ്റെ അഗാധ കാരുണ്യത്താല് ഈ സംസാരത്തില് നമുക്ക് വേണ്ടി അവതരിച്ച ആണ്ടാൾ, നമ്മളേ ഉയ്‌വിക്കാനായി ക്രുപയോടെ തൃപ്പാവയും നാച്ചിയാർ തൃമൊഴിയും അരുളി. ഇവ രണ്ടും നമുക്ക് ജനന മരണ ദുഃഖത്തെ ഒഴിച്ച്, സദാചാരത്തില് ഉറപ്പിച്ച്, ഭഗവദ് അനുഭവമും, ഭഗവദ് കൈങ്കര്യവും, ശാശ്വതമായ പരമാനന്ദത്തെയും അരുളുമത്രെ.

തനിയന്  –
നീളാതുംഗസ്തനഗിരിതടീസപ്തമുദ്‌ബോദ്യ ക്രുഷ്ണം
പാരാർഥ്യം സ്വമ് ശ്രുതിശതശിരസിദ്ധമദ്ധ്യാപയന്തീ |
സ്വോച്ചിഷ്ഠായാം സ്രജി നിഗളിതം യാ ബലാത്‌ക്രുത്യ ഭുങ്തേ
ഗോദാ തസ്യൈ നമ ഇദമിദം ഭൂയ ഏവാസ്തു ഭൂയഃ ||

അര്ത്ഥം –

നീളാ ദേവിയുടെ ത്രൂമാർബില് തല വയ്ച്ചു ഉറങ്ങുന്ന ശ്രീക്രൂഷ്ണനെ, പാരതന്ത്ര്യം ഉണർത്തുന്ന പോലേ ഉറക്കത്തിൽനിന്നും ഉണർത്തുന്നവളും, സ്വയം എംബെരുമാനിനു താൻ ചൂടി കളഞ്ഞ മാലയെ അവൻ ഇഷ്ടപ്പെട്ടാപ്പോലേ സമർപ്പിച്ചവളുമായ ഗോദാ ദേവിയുടെ തൃപ്പാദങ്ങളെ പിന്നും പിന്നും കൂപ്പുന്നേ!

ആഴ്വാർടെ അർച്ചാവതാര അനുഭവം വായിക്കാൻ താഴെയുള്ള തുടര് പിന് പോകുക: http://ponnadi.blogspot.in/2012/10/archavathara-anubhavam-periyazhwar.html

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം: http://guruparamparai.wordpress.com/2012/12/16/andal/

പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org

6 thoughts on “ആണ്ഡാൾ

  1. പിങ്ബാക്ക് മുഖവുര (തുടര്‍ച്ച) | ശ്രീവൈഷ്ണവ ഗുരുപരമ്പര

  2. പിങ്ബാക്ക് gOdhA (ANdAL) | guruparamparai – AzhwArs/AchAryas Portal

  3. പിങ്ബാക്ക് 2016 – November – Week 4 | kOyil – SrIvaishNava Portal for Temples, Literature, etc

  4. പിങ്ബാക്ക് തൃപ്പാണാഴ്വാര്‍ | ശ്രീവൈഷ്ണവ ഗുരുപരമ്പര

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.