Monthly Archives: ഡിസംബര്‍ 2016

തൊണ്ടരടിപ്പൊടി ആഴ്വാര്‍

ശ്രീ:
ശ്രീമതേ ശഠകോപായ നമ:
ശ്രീമതേ രാമാനുജായ നമ:
ശ്രീമദ് വരവരമുനയേ നമ:
ശ്രീ വാനാചല മഹാമുനയേ നമ:

thondaradipodi-azhwar-mandangudi

ത്രുനക്ഷത്രം – ധനുര്‍ മാസം തൃക്കേട്ട

അവതാര സ്ഥലം – തിരുമണ്ടങ്കുടി, (കുംഭകോണത്ത് സ്വാമിമലയെ അടുത്ത്, തമിഴ് നാട് സംസ്ഥാനം പാപനാശം താലുക്ക് തഞ്ചാവൂര്‍ ജില്ലാ)

ആചാര്യൻവിഷ്വക്സേനര്‍

ഗ്രന്ഥങ്ങൾ – തൃമാല, തൃപ്പള്ളിയെഴുച്ചി

പരമപദിച്ച സ്ഥലം – ശ്രീരംഗം

പൂര്വര്‍ ആഴ്വാരെ പ്രകീര്‍ത്തിച്ചതെ ആദ്യം കണ്ടു പിന്നിട് അവരുടെ ചരിത്രം കാണാം.

നംജീയര്‍

അജ്ഞത കാരണം അനാദി കാലമായി ഈ സംസാരത്തില് സുഷുപ്തിയിപ്പെട്ടുപോയ അഴ്വാരെ എംബെറുമാന്‍ കളങ്കമില്ലാത്ത ജ്ഞാനം അരുളി ഉണര്‍ത്തി എഴുന്നേല്‍പ്പിച്ചു എന്ന് നംജീയര്‍ തൃപ്പള്ളിയെഴുച്ചി വ്യാഖ്യാന ആമുഖത്തു പറഞ്ഞു (അനാദി മായയാ സുപ്താ). പിന്നീട് ആഴ്വാരുടെ മുറയായി യോഗനിദ്രയിളിരുന്ന പെരിയ പെരുമാളെ ഉണര്‍ത്തി തനിക്ക് കൈങ്കര്യം അപേക്ഷിച്ചു.

പെരിയവാച്ചാന്‍ പിള്ള

പെരിയവാച്ചാന്‍ പിള്ളയും തൻടെ തൃപ്പള്ളിയെഴുച്ചി വ്യാഖ്യാന മുഖവുരയില്‍  ആഴ്വാരുടെ പാസുരാങ്ങൾ മുഖേന അവര്‍ടെ പ്രഭാവത്തെ ഇടവരുത്തി. എംബെരുമാന്‍ ഉണര്‍ത്തിയപിന്നേ തന്നിലയുണര്‍ന്നു പെരിയ പെരുമാളുടെ ത്രുമുന്ബിപ്പോയി. സ്വീകരിച്ചു കുശലപ്രസ്നം ഒന്നും ചെയ്യാത്തെ അവര്‍ കണ്ണടച്ചു കിടന്നു. ആഴ്വാരെ ഇഷ്ടപ്പെട്ടില്ലേ? അല്ലാ! പരസ്പരം പ്രിയതമരാണ്. അജീര്‍ണ്ണം മാറാന്‍ വിശ്രമിക്കുന്നോ? തമോ ഗുണം നിറഞ്ഞ സ്ഥൂല സാരീര അവസ്ഥയല്ലേ? അവര്‍ ആദ്ധ്യാത്മീകരായതാല് അങ്ങിനെയാവില്ലാ. അഴ്വാരെപ്പോലെ മട്രേവരെയും സല്മാര്‍ഗ്ഗത്തില്‍ കൊണ്ടു വരാനുള്ള ആലോചനയില്‍ അവര്‍ യോഗനിദ്രയിലാഴ്ന്നു. ആഴ്വാരുടെ പെരുമകളിതോ:

  • ജിവാത്മാവിനു പ്രകൃതിയോടുള്ള ഭന്ധം ചേരുവില്ലെന്നു ഭോദ്ധ്യമായി. “ആതുകൊണ്ട് പിറവി വേണ്ട” എന്ന് പാടി.
  •   യഥാര്‍ത്ഥമായ തന്നില ഭാഗവതര്‍ക്ക് ശേഷന്‍ എന്നു ഭോദ്ധ്യമായി, “ശേഷ പുങ്ങം കിട്ടിയാല്‍ പുനിതം” എന്നരുളി. അര്‍ത്ഥം? ശ്രീവൈഷ്ണവര്‍ കഴിച്ച ഭോജനത്തുടെ മിച്ചം (ഉച്ചിഷ്ടം)കിട്ടിയാല്‍ പരിശുദ്ധം.
  •   ഭൌതിക ആത്മീക അഭിലാഷങ്ങളെ വ്യക്തമായരിഞ്ഞു “ഈ ചുവ തവിര ജ്ഞാന്‍ പോയി ഇന്ദ്രലോകത്തെ ഭരിക്കുന്ന ആ ചുവ കിട്ടിയാലും വേണ്ട” എന്ന് രചീച്ചു. പെരിയ പെരുമാളെ അനുഭവിക്കുന്നതാ “ഈ ചുവ”. അതുമാത്രം മതിയെന്നത്രെ.
  • ഇന്ദ്രിയങ്ങളെ മുഴവനും നിയന്ത്രിച്ചതാല് “കാവലില്‍ പുലങ്ങളെ വയ്ച്ചു” എന്ന് പറഞ്ഞു.
  • “കുളിച്ചു മൂന്ന് അനലേത്തൊഴും  ലക്ഷ്യമുള്ള ബ്രാഹ്മണ്യത്തെ ഒളിച്ചുവയ്ച്ചു” എന്ന പാസുരത്തിനു അര്‍ത്ഥമിതാ: സ്നാഞ്ചെയ്തു ഗാര്ഹപത്യം, ആഹവനീയം മറ്റും ദക്ഷിണാഗ്നി എന്ന മൂന്ന് അഗ്നികളെ വളര്‍ത്തുന്ന യോഗ്യനാക്കുനതും കഷ്ടപ്പെട്ട് അനുഷ്ടിക്കേണ്ടതുമായ ബ്രാഹ്മണ്യത്തെ വിട്ടു. അങ്ങേയുടെ കരുണ മാത്രവേ എന്നെ രക്ഷിക്കും.
  • “നിന്‍ അരുളെന്നും ആശയാല് പൊയ്യന്‍ ജ്ഞാന്‍ വന്നു നിന്ന്” എന്ന വാക്കുകളൂടെ തൻടെ താഴ്ച്ചകളെ വായ്യാരം പറഞ്ഞു അങ്ങേയുടെ കാരുണ്യമൊന്നു മാത്രവേ അടിയന്‍ പ്രദേക്ഷിക്കിന്നു എന്ന് കൂപ്പുന്നു.

ഈ മഹത്വങ്ങള്‍ കാരണം ആഴ്വാര്‍ പെരിയ പെരുമാളുടെ പ്രിയനായിയെന്നു പെരിയവാച്ചാന്‍ പിള്ള അവസാനിക്കിന്നു. “വാഴുന്ന മടിയമ്മാരെ ഇഷ്ടപ്പെടുവായിരിക്കും” എന്ന വാക്ക്കൊണ്ടു അവര്‍ ശരണാഗതവലസലനെന്നു ആഴ്വാര്‍ പറയുന്നു.

മണവാള മാമുനികൾ ഉപദേശരത്നമാല എന്ന ഗ്രന്ഥത്തില് പതിനൊന്നാം രത്നമായ പാസുരത്തില് ഈ അഴ്വാരെ മാമുനികൾ കീര്‍ത്തിക്കുന്നു:

ഉപദേശ രത്നം 11
മന്നിയ ചീര്‍  മാര്‍കാഴിയില്‍ കേട്ടയിനൃ മാനിലത്തീര്‍
എന്നിതനുക്കേട്രമെനിലുരൈക്കേന്‍ – തുന്നുപുകഴ്
മാമരൈയോന്‍ തൊണ്ടരടിപ്പൊടിയാഴ്വാര്‍ പിരപ്പാല്‍
നാന്‍മരൈയോര്‍ കൊണ്ടാടും നാൾ

അർത്ഥം
മഹീതലത്തോരേ! ഇന്ന് ലോകപ്രസിദ്ധവായ ചിറപ്പുള്ള ധനുർ മാസത്തിലെ തൃക്കേട്ട നക്ഷത്രവാണ്. ഈ ദിവസത്തിന് ഏറ്റം എന്താവെന്നു ചോദിച്ചാല് പറയാം. ലോകപ്രസിദ്ധവായ മഹാ മറയോൻ തൊണ്ടറടിപ്പൊടി ആഴ്വാർ അവതരിച്ചതാല് നാല് വേദങ്ങളേയും കൈപ്പറ്റിയോർ കൊണ്ടാട്ടുന്ന ദിവസമാണ്.

ഇതൊക്കെ മനസ്സിലിരുത്തി അവരുടെ ചരിത്രത്തെ അറിയാം.

നമ്പെരുമാള്‍ ക്രുപയാലു പിരവിയില്തന്നെ നിര്മ്മലമായ സത്വ ഗുണ നിഷ്ഠരായി ജനിച്ച ആഴ്വാര്ക്കു വിപ്രനാരായണര്‍ എന്നാണും പേര്‍. ക്രമപ്രകാരം തല വടിച്ചു മൊട്ടയടിക്കല്, ഉപനയനം ഇത്യാദി സമ്സ്കാരങള്‍ തക്ക സമയത്തു കഴിച്ചു വേദങൾ, അവയുടെ അങങൾ, അവയുടെ അര്ത്ഥങള്‍ ഒക്കെ പഠിച്ചു. ജ്ഞാനമും വൈരാഗ്യമും ആർജ്ജിച്ചു, ശ്രീരംഗ ക്ഷേത്രത്തു പെരിയ പെരുമാളെ ദർശിച്ചു. ഭക്തിയാല് തൃപ്തനായ നമ്പെരുമാള്‍ തൻടെ മോഹന രൂപത്തെ കാണിച്ചു ഭക്തിയെ വർദ്ധിച്ചു എന്നെന്നേക്കുമായി ശ്രീരംഗവാസിയാക്കി.

പുണ്ടരീകർ എന്ന മഹാൻ, കംശനെ വദഞ്ചെയ്യാനെത്തിയ ശ്രീക്രുഷ്ണ ബലരാമർക്കു പൂമാല കെട്ടിക്കൊടുത്ത മാലാകാരർ, കൈങ്കര്യ മുഖേന മുതല വായിൽ നിന്നും ശ്രീമന്നാരായണൻ രക്ഷിച്ച ഗജേന്ദ്രാഴ്വാർ എന്ന ആന, എട്ടു വിദം പൂക്കളെ ഉപയോഗിച്ചു പൂമാല കെട്ടിച്ചാർത്തിയ പെരിയാഴ്വാർ എന്നിവരെപ്പോലേ വിപ്രനാരായണരും  പൂവാടിയൊന്നു കൃഷി ചെയ്തു ശ്രീരംഗനാഥനെ പുഷ്പ കൈങ്കര്യം ചെയ്യാരായി.

ഉറയൂരിൽ നിന്നും (തമിഴ് നാട്ടില് ത്രുച്ചിരാപ്പള്ളിയെ അടുത്തു) തൻടെ നാടായ തൃക്കരംബനൂർ പോകുന്ന വഴിയില് ദേവദേവിയെന്ന ഗണിക, ആഴ്വാർടെ ഉദ്യാനത്ത് കയറി, അവിടത്തെ ഭംഗി, പൂക്കൾ, പക്ഷികൾ എല്ലാം കണ്ടു അമ്പരന്നവളായി. നെറ്റിയില് ഊര്ധ്വ പുണ്ട്രം, നീണ്ട ശിക, താടി, വൃത്തിയായ വസ്ത്രം,  തുളസി പദ്മാക്ഷ മാലകൾ എന്ന് ലക്ഷണമായ വിപ്രനാരായണരെ പൂവാളിയും കലക്കൊട്ടുമായി കണ്ടു. അവളുടെ നോട്ടമറിയാത്ത അവരോ തൻടെ കാര്യത്തില് ശ്രദ്ധിച്ചിരുന്നു. “എന്നെപ്പോലൊരു സുന്ദരി ഇവിടെ നിന്നിട്ടും കാണാത്ത ഇവൻ ഭ്രാന്തനോ അഥവാ നപുംസകനോ?” എന്ന് സഹോദരിയുൾപ്പെട്ട കൂട്ടുകാരികളോടു ദേവദേവി ചോദിച്ചു.

നമ്പെരുമാളുടെ കൈങ്കര്യപരനായ അവർ അവളുടെ അഴകിന് വശപ്പെടുവില്ലെന്നു അവരെല്ലാം ഉത്തരം പറഞ്ഞു. ആരു മാസത്തിനകം അവരെ മയക്കിയാല് അവൾ സുന്ദരിയെന്നു സമ്മദിച്ചു ആര് മാസം അവളുടെ ദാസിയായി കഴിയാമെന്നു അവരെല്ലാം കൂടി അവളെയൊരു പന്തയത്തിന് ക്ഷണിച്ചു. അതയേറ്റ്രു അവളും തൻടെ വസ്ത്രഭൂഷണ അലങ്കാരം കളഞ്ഞു സാത്വീക രൂപവും വേഷമുമായി ആഴ്വാരെ നമസ്കരിച്ചു.

എംബെരുമാനിന് അന്തരംഗ കൈങ്കര്യപരനായ ഭാഗവതരെ സേവ ചെയ്യാൻ താല്പര്യമുണ്ടെന്നു അപേക്ഷിച്ചു. ആഴ്വാര് മാതുകരത്തിന് (ഭിക്ഷയിന്) പോയി തിരുച്ച്ചെത്തുന്ന വരെ അവിടത്തന്നെ കാത്തിരുക്കാമെന്നും പറഞ്ഞു. ആഴ്വാരും അവളെ ശിഷ്യയായി അങ്ങീകരിച്ചു. അവളും അവര്ക്ക് സേവനച്ചെയ്തു അവരുടെ ശേഷ പ്രസാദത്തെ കഴിച്ചു കൊണ്ടിരുന്നു. ഒരു ദിവസം അവൾ ചോലയില് പണിയെടുത്തിരുന്നപ്പോൾ മഴ ചൊറിയാൻ തുടങ്ങി. ഇതേപ്പറഞ്ഞു പതുക്കെ വിപ്രനാരായണരുടെ അശ്രമത്തിനകത്തു അവൾ കയറി. നനഞ്ഞു പോയ അവൾ തോർത്താനായി അവർ തൻടെ മേൽ അംഗവസ്ത്രത്തെ കൊടുത്തു. അവൾ ഈ സന്ദർഭം ഉപയോഗിച്ചു അവരെ അന്യോന്യമായി പറ്റ്രിച്ചു. രണ്ടാളും വെണ്ണെയും തീയും പോലായി.

അടുത്തദിവസന്തന്നെ സര്വാലന്കാര ഭൂഷിതയായി തൻടെ രൂപ ലാവണ്യത്തെ കാണിച്ചു വിപ്രനാരായണരെ മയക്കി അവരുടെ കൈങ്കര്യത്തെയും നിർത്തി. ക്രമേണ അവരുടെ സ്വത്തൊക്കെ അപകരിച്ചു അവരെത്തൻടെ വീട്ടിന് പുരത്തുമാക്കി. എന്നിട്ടും വിപ്രനാരായണർ തന്നെ വീണ്ടും അവൾ സ്നേഹിക്കുമെന്ന് പ്രദേക്ഷിച്ചു ദുഃഖത്തോടു അവളുടെ വാതിലേ ഗതിയായി കിടന്നു.

ഒരിക്കൽ അവ്വീഥി വഴിയായി പെരിയ പെരുമാളും പെരിയ പിരാട്ടിയും എഴുന്നരുളി. പിരാട്ടി ദേവരടിയാളുടെ വീട്ടു വാതിലിൽ കാത്തിരിക്കുന്ന ഇവർ ആരാണുവെന്നു ചോദിച്ചു. തന്നെ മറന്നു പണസ്ത്രീയെ മോഹിച്ചു ഭ്രാന്തനായി പാടുപെടുന്ന വിപ്രനാരായണരെന്നു പെരുമാൾ പറഞ്ഞു.

പിരാട്ടി ശിപാർശ പറഞ്ഞു (പുരുഷകാരം) തുടങ്ങി: “ഭഗവദ് വിഷയമല്ലാത്ത മറ്റേ വിഷയങ്ങളില് (വിഷയാന്തരങ്ങൾ) പെട്ടുപോയ ആത്യന്ത ഭക്തനെ ഉപേക്ഷിക്കുന്നത് ശരിയാണോ? അവൻടെ മയക്കം മാറ്റി വീണ്ടും നമ്മുടെ വിശ്വസ്തനാക്കേണുമേ”. എന്നിട്ട് സമ്മദിച്ച എംബെരുമാൻ, തൻടെ ആരാട്ടിനായ ഒരു പൊന് വട്ടിലുമായി, വേറൊരു വേഷം ധരിച്ചു, ദേവ ദേവിയുടെ കതകെ മുട്ടി. സ്വയം വാതിൽ തുറന്നവൾ ആരാണുവെന്നു ചോദിച്ചു. വിപ്രനാരായണരുടെ ദൂതനായ അഴകിയ മണവാളൻ എന്ന് പരിചപ്പെട്ടു, അവർ ഇനാമായി കൊടുത്തു വിട്ടതായി പൊന് വട്ടിലെയും കൊടുത്തു. വിപ്രനാരായണരെ അകത്തേക്കു അയക്കുക എന്നു അഴകിയ മണവാളനെ അവൾ സന്തോഷത്തോടെ ഏൽപ്പിച്ചു. അഴകിയ മണവാളനായ പെരുമാളും വിവരം അറിയിച്ചു ക്ഷേത്രത്തേ മടങ്ങിപ്പോയി പാമ്പ് മെത്തയില് കിടന്നു. കുതൂകലിച്ച വിപ്രനാരായണർ അകത്തേക്കേറി ദേവിയോടെ അന്യോന്യമായി സുഖിച്ചിരുന്നു.

വെളുപ്പിനെ നട തുറന്ന കൈങ്കര്യപരർ പൊന് വട്ടിലെ കാണാത്തെ രാജവിടം പരാദി വയിച്ചു. ഇത്തരയ്ക്കും അലക്ഷ്യമാണോവെന്ന് രാജാ അവരുവായി ദ്വേഷ്യപ്പെട്ടു. ഒരു കൈങ്കര്യപരൻടെ ബന്ധുവായ പെണ്ണൊരുത്തി ദേവ ദേവിയുടെ വീട്ടില് ജോലി ചെയ്തിരുന്നു. കിണർ വെള്ളം കൊണ്ടു വരാൻ ചെന്നപ്പോൾ ക്ഷേത്ര സേവകനായ ബന്ധുവുടെ പ്രശ്നം അറിഞ്ഞു. എന്നിട്ട് പൊന് വട്ടിൽ ദേവ ദേവിയുടെ വീട്ടിലെത്തിയതെയും അവളുടെ തലയണയടിയില് ഇരുപ്പുണ്ടെന്നും സൂചിപ്പിച്ചു. രാജ സേവകർ ദേവ ദേവിയുടെ വീട്ടിക്കയറി, പൊന് വട്ടിലെ കൈപ്പറ്റി, വിപ്രനാരായണരെയും ദേവ ദേവിയെയും ബന്ധിച്ചു, രാജ സഭയിൽ ഹാജരാക്കി.

എതോവോരാൾ കൊടുത്താലും പെരിയ പെരുമാളുടെ വട്ടിലെ സ്വീകരിക്കാമോവന്നു ദേവ ദേവിയെ രാജ ചോദിച്ചു. തനിക്കു വട്ടിൽ പെരിയ പെരുമാളുടെയാണുമെന്നു അറിയില്ലാവെന്നും, വിപ്രനാരായണർ കൊടുത്തതായി അവരുടെ സേവകൻ അഴകിയ മണവാളൻ കൊണ്ടു വന്നുവെന്നും ദേവദേവി പറഞ്ഞു. വിപ്രനാരായണരോ തനിക്കു ഒരു ദൂതനുമില്ലാവെന്നും പൊന് വട്ടിലുമില്ലെന്നും പറഞ്ഞു. രണ്ട് പേരുടെ വിവാദവും കേട്ട് ദേവ ദേവിയെ പിഴയടക്കാൻ രാജ പറഞ്ഞു. കൂടുതൽ മോഷണ അന്വേഷണത്തിനായി വിപ്രനാരായണരെ തുരുക്കിലടയ്ച്ചു.

വിപ്രനാരായണരെ വച്ചു ഇനിയും ലീല കളിക്കാത്തെ അവർക്ക് ഇറങ്ങുകവെന്നു പിരാട്ടി പെരുമാളിടത്തു അപേക്ഷിച്ചു. സമ്മദിച്ച പെരുമാൾ തൻടെ അന്തരംഗനായ വിപ്രനാരായണരുടെ പ്രാരബ്ദ കർമം ഒഴിവാക്കാനായി നാടകത്തെ തെളിയിച്ചു  രാജാവിനെ സ്വപ്നം സാദിച്ചു. രണ്ടാളും നിർദോഷരെന്നു രാജാവിന് ഭോദ്യമായി. പെരുമാൾ നിയമിച്ചാപ്പോലേ ദേവദേവിയടച്ച പിഴത്തുകയെ തിരികെനൽകി. ആഴ്വാർക്കും തടവു നീക്കി  ദ്രവ്യ സഹായഞ്ചെയ്തു ബഹുമാനിച്ചു. എംബെരുമാൻടെ വൈഭവം ഉണര്ന്ന ആഴ്വാർ പ്രായശ്ചിത്തമായി ഭാഗവതരുടെ തൃപ്പാദ തീർത്ഥം സ്വീകരിച്ചു വിഷയസുഖത്തെ കാർക്കിച്ചു  വീണ്ടും പരമ ഭക്തരായി.

എന്നിട്ട് തൊണ്ടരടിപ്പൊടി ആഴ്വാരെന്നു പ്രശസ്തനായി. തൊണ്ടർ – എംബെരുമാൻടെ ഭക്തർ, ഭാഗവതമ്മാർ. അടി – പാദം (ഭാഗവതരുടെ), പൊടി – തൃപ്പാദം തൊട്ട പൂപ്പൊടി, രേണു. വേരോരാഴ്വാർക്കുമില്ലാത്ത ഇവരുടെ പ്രത്യേകത ഭക്തര്ക്കും ഭക്തനായതാ (ഭാഗവത ശേഷത്വം). ചെറിയ തിരുവടിയെന്നറിയപ്പെടുന്ന ഹനുമാൻ, ഇളയാഴ്വാൻ എന്ന് കീർത്തിക്കപെടുന്ന ലക്ഷ്മണൻ, നമ്മാഴ്വാർ എന്നിവരെപ്പോലെ എംബെരുമാനേത്തന്നേ കരുതിയിരുന്നു. സ്രീരംഗത്തു ശ്രീരംഗനാഥനെ സേവനഞ്ചെയ്യുന്ന “ഈ രുചിയില്ലാത്തെ ഇന്ദ്രലോക പദവിതന്നേ കിട്ടിയാലും എനിക്ക് വേണ്ടാ” എന്ന് പാടി. തന്നെ സൽമാർഗത്തിലേക്ക് തിരിച്ചേല്പിച്ച പെരിയ പെരുമാളിന് നന്നിയോടെ സേവ ചെയ്തു (ഉപകാര സ്മൃതി). മറ്റ്രയ ആഴ്വാരെപ്പോലെ എല്ലാ ദിവ്യ ദേശങ്ങളിലുമുള്ള എംബെരുമാന്മാരെ സ്ഥുതിച്ചില്ലാ. ശ്രീരംഗനാഥനെ മാത്രം അങ്ങേയറ്റം അടുത്തു. തൃപ്തിയായ ശ്രീരംഗനാഥനും ശ്രീരംഗ ക്ഷേത്രത്തിൽ തന്നെ പരത്വാദി പഞ്ചകത്തിൽ ഉള്ളതു പോലേ തൻടെ നാമം, രൂപം, ലീല എല്ലാം ആഴ്വാർക്കു കാണിച്ചു. ദേവദേവിയും തൻടെ സ്വത്തെല്ലാം പെരിയ പെരുമാളിന് അർപ്പിച്ചു  ആഴ്വാരെപ്പോലേ സദാ പെരുമാളിനെ സേവനവും ചെയ്യുവാളായി.

പരഭക്തി, പരജ്ഞാനം, പരമഭക്തി, സർവമും പെരിയ പെരുമാൾ തന്നേയെന്ന അറിവ് എllaamർന്നു സദാ ത്രുമന്ത്ര അനുസന്ദാനവും നാമ സങ്കീർത്തനവുമായി. എന്നിട്ട് ശ്രീവൈഷ്ണവമ്മാർക്ക് യമഭയം വേണ്ടാമെന്നു ഊന്നിപ്പറഞ്ഞു. യമകിങ്കരന്മാർ ശ്രീവൈഷ്ണവരുടെ ത്രുപ്പാദങ്ങളെ നോക്കിയിരിക്കും; ശ്രീവൈഷ്ണവമ്മാരെങ്കിലോ ഭാഗവതരുടെ ത്രുവടി നോക്കിയിരിക്കുമെന്നു പറഞ്ഞു. സൌനക ഋഷി എംബെരുമാൻടെ ദിവ്യനാമ മഹിമകളെ സദാനന്ദ ഋഷിയിടത്തു പറഞ്ഞത് പോലേ ആഴ്വാരും പെരിയ പെരുമാളിടത്തു ത്രുമാല എന്ന ഗ്രന്ഥം പാടി.

നമ്മാഴ്വാർ അച്ചിത് തത്വത്തുടെ   (ഇരുപത്തിനാലു പ്രകൃതികൾ, മൂല്യപ്രകൃതി, മഹാൻ, അഹങ്കാരം, മനസ്സ്, പഞ്ച ജ്ഞാനേന്ദ്രിയങ്ങൾ, പഞ്ച കർമേന്ദ്രിയങ്ങൾ, പഞ്ച തന്മാത്രകൾ മറ്റും പഞ്ച ഭൂതങ്ങൾ) കുറകളെ കാണിച്ചാപ്പോലെ ഈ ആഴ്വാരും അച്ചിത് തത്വത്തെ വിവരിക്കിന്നു: “പുറം ചുവർ ഓട്ടൈ മാടം” എന്ന് പറഞ്ഞതിൻടെ അർത്ഥം: ഈ ദേഹം വെറും കൂട് മാത്രമാണ്. ആത്മാവാണ് ഉള്ളിൽ നിറഞ്ഞു നിയന്ത്രിക്കിന്നു. “അടിയരോർക്കു” എന്ന പദം തൃമാല പാസുരത്തിലുപയോഗിച്ച് ഭാഗവതർക്കു സേവ ചെയ്യുന്നത് തന്നെ ആത്മാവുടെ യഥാർത്ഥ സ്വരൂപമെന്നു കാണിച്ച്. തൃമന്ത്ര നിഷ്ഠരായ ഇവര് എംബെരുമാൻ തന്നേ ഉപായമാണുവെന്നു “മേമ്പൊരുൾ” എന്ന് തുടങ്ങുന്ന തൃമാല പാസുരത്തില് പാടി. ഈ പാട്ടു തൃമാലയുടെ സാരമായി എന്നത്രെ.

തൃപ്പള്ളിയെഴ്ച്ചി എന്ന ഗ്രത്ഥത്തില് “ഉന്നടിടയാർകാട്പ്പെടുത്തായ്” എന്ന പദപ്രയോഗത്തെയും ഇതോടെ കൂട്ടിച്ചുചേർത്തു വായിച്ചാല് ഭാഗവത സേവ തന്നേ ഭഗവാൻടെ സേവ എന്നറിയാം. ആഴ്വാരുടെ പ്രധാന സന്ദേശം ഈ ഒന്നുതന്നെയാണ് എന്നും മനസ്സിലാക്കാം.

തനിയന്
തമേവ മത്വാ പരവാസുദേവം രംഗേശയം രാജ വദർഹണീയം|
പ്രാബോധകീം യോക്രുത സൂക്തിമാലാം ഭക്താന്ഘ്രി രേണും ഭഗവന്തമീടെ ||

അർത്ഥം
ത്രുപ്പള്ളിയെഴുച്ചി എന്ന ഗ്രന്ഥം പാടി ശ്രീരംഗനാഥരെ ഉറക്കം ഉണര്ത്തി അവരെ പരവാസുദേവനായിത്തന്നേ കരുതി ചക്രവർത്തിയെപ്പോലെ ലാളിക്കും തൊണ്ടരടിപ്പൊടി ആഴ്വാരെ ആരാധിക്കുന്നു.

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം:  http://guruparamparai.wordpress.com/2013/01/08/thondaradippodi-azhwar/

പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org