അഴകിയ മണവാള മാമുനികള്

ശ്രീ:
ശ്രീമതേ ശഠകോപായ നമ:
ശ്രീമതേ രാമാനുജായ നമ:
ശ്രീമദ് വരവരമുനയേ നമ:
ശ്രീ വാനാചല മഹാമുനയേ നമ:

തിരുവായ്മൊഴി പിള്ളൈയുടെ ചരിത്രത്തിൽ തന്നെ നമുക്ക് മനസ്സിലായി ആരാണു അടുത്ത ആചാര്യനെന്നു. അഴകിയ മണവാള മാമുനികൾ.

mamuni-ktpt

കോയിൽ എന്ന ശ്രീരംഗം, തിരുമലൈ, പെരുമാൾ കോയിൽ എന്ന കാഞ്ചീപുരം മറ്റും തിരുനാരായണപുരം എന്ന നാലു ക്ഷേത്രങ്ങളിലും ഉള്ള മണവാള മാമുനികൾ

ത്രുനക്ഷത്രം – തുലാം തൃമൂലം (മൂല നക്ഷത്രം) 

അവതാര സ്ഥലം – ആഴ്വാർ തിരുനഗരി

ആചാര്യൻ – തിരുവായ്മൊഴി പിള്ളൈ

ശിഷ്യമ്മാർ –

അഷ്ട ദിഗ് ഗജങ്ങൾ –  പൊന്നടിക്കാൽ ജീയർ, കോയിൽ അണ്ണൻ, പതംഗി പരവസ്തു ഭാട്ടര്പിരാൻ ജീയർ, തിരുവേങ്കഠ ജീയർ, എരുംബിയപ്പാ, പ്രതിവാദി ഭയങ്കരം അണ്ണൻ, അപ്പിള്ളൈ മറ്റും അപ്പിള്ളാർ

നവ രത്നങ്ങൾ – സേനൈ മുതലിയാണ്ടാൻ നായനാർ, ശഠകോപ ദാസർ (നാലൂർ സിറ്റ്രാത്താൻ), കന്താടൈ പോരേറ്റ്രു നായൻ, യേട്ടൂർ സിംഗരാചാര്യർ, കന്താടൈ അണ്ണപ്പൻ, കന്താടൈ തിരുക്കോപുരത്തു നായനാർ, കന്താടൈ നാരണപ്പൈ, കന്താടൈ തോഴപ്പരപ്പൈ മറ്റും കന്താടൈ അഴൈത്ത് വാഴ്വിത്ത പെരുമാൾ.

ഇദ്യേഹത്തിനെ പല വേരു തിരുവംശങ്ങൾ, തിരുമാളികകൾ മറ്റും ദിവ്യ ദേശങ്ങളിൽ നിന്നും ശിഷ്യമ്മാർ ഉണ്ടായിരുന്നു.

പരമപദിച്ച സ്ഥലം – ശ്രീരംഗം

ഗ്രത്ഥങ്ങൾ –

പ്രബന്ധങ്ങൾ – ശ്രീ ദേവരാജ മംഗളം, യതിരാജ വിംശതി, ഉപദേശ രത്ന മാലൈ, തിരുവായ്മൊഴി നൂറ്റ്രന്താദി, ആർത്തി പ്രബന്ധം

വ്യാഖ്യാനങ്ങൾ – മുമുക്ഷുപ്പടി, തത്വ ത്രയം, ശ്രീവചന ഭൂഷണം, ആചാര്യ ഹൃദയം, പെരിയാഴ്വാർ തിരുമൊഴി (പെരിയവാച്ചാൻ പിള്ളയുടെ വ്യാഖ്യാനത്തിൽ വിട്ടുപ്പോയ പകുതി) മറ്റും രാമാനുജ നൂറ്റ്രന്താദി മുതലായവകൾക്കു വ്യാഖ്യാനം എഴുതി.

പ്രമാണ തിരട്ടു (ഒരു ഗ്രന്ഥത്തിൽ ഉള്ള ശ്ലോകങ്ങളുടെയും ശാസ്ത്ര വാക്യങ്ങളുടെയുമായ സങ്കലിനഗ്രന്ഥം) –   ഈടു മുപ്പത്താരായിരപ്പടി, ജ്ഞാന സാരം, പ്രമേയ സാരം, തത്വ ത്രയം മറ്റും ശ്രീവചന ഭൂഷണം.

ആദിശേഷനുടെയും, ഈ ലോകന്തന്നെ വാഴപ്പിരന്ന യതിരാജരുടെയും അവതാരമായി, തികഴ കിടന്താൻ തിരുനാവീരുടൈയ പിരാനുക്കും ശ്രീരംഗ നാച്ചിയാർക്കും മകനായി, പിറന്ന അഴകിയ മണവാള പെരുമാൾ നായനാർക്ക്  പല പേര്കൾ ഉണ്ടായിരുന്നു: അഴകിയ മണവാള മാമുനികൾ, സുന്ദര ജാമാത്രു മുനി, രമ്യ ജാമാത്രു മുനി, രമ്യ ജാമാത്രു യോഗി, വരവരമുനി, യതീന്ദ്ര പ്രവണർ, കാന്തോപയന്താ, രാമാനുജൻ പൊന്നടി, സൗമ്യ ജാമാത്രു യോഗീന്ദ്രർ മറ്റും കോയിൽ സെല്വ മണവാള മാമുനികൾ എന്ന് പല.

മാത്രമല്ല പെരിയ ജീയർ, വെള്ള ജീയർ, വിശതവാക് ശികാമണി മറ്റും കള്ളമില്ലാ മണവാള മാമുനി എന്ന് പല തലക്കെട്ടുകളും ഉണ്ടു.

ജീവചരിതച്ചുരുക്കം

mamuni-azhwarthirunagari

തൃപ്പാദത്തിൽ അഷ്ട ദിഗ് ഗജങ്ങളോടേ ആഴ്വാർ തിരുനഗരി ക്ഷേത്രത്തിൽ മാമുനികൾ

  • അമ്മയുടെ നാടായ സിക്കിൽ കിടാരത്തിൽ സാമാന്യ ശാസ്ത്രങ്ങളെ പഠിച്ചു. അച്ചാൻ വേദ അധ്യയനത്തിനു വഴികാട്ടി.
  • തിരുവായ്മൊഴി പിള്ളൈയുടെ വൈഭവം കേട്ടു, ആഴ്വാർ തിരുനഗരിക്ക് തിരിക വന്നു അവരെ ആശ്രയിച്ചു.

ഇതൊക്കെ തിരുവായ്മൊഴി പിള്ളൈ ചരിതത്തിൽ നേരത്തെ പറഞ്ഞതു ഒര്ക്കുന്നുണ്ടാകും.

  • ഇദ്യേഹത്തുടെ ഭാര്യ മകനെ പ്രശവിച്ചപ്പോൽ തിരുവായ്മൊഴി പിള്ളയിടത്തു ചെന്ന് പേർ വയിക്കാൻ അപേക്ഷിച്ചു. രാമാനുജൻ എന്ന പേർ രാമാനുജ നൂറ്റ്രന്താദിയിലു നൂറ്റ്രെട്ടു തവണ ആവർത്തിക്കിന്നതാല്, അതാ ശരിയായ പേരെന്ന് തിരുവായ്മൊഴി പിള്ളൈ പറഞ്ഞു. എന്നിട്ട്, മകനെ “എമ്മയ്യൻ രാമാനുജൻ” എന്ന നാമം കൊടുത്തു. എൻടെ പ്രഭു രാമാനുജൻ എന്നാ അർത്ഥം.
  • തിരുവായ്മൊഴി പിള്ളൈ പരപദിച്ച പിന്നേ ദർശന പ്രവർത്തകരായി ചുമതല ഏറ്റെടുത്തു.
  • അരുളിച്ചെയൽകളിൽ, പ്രത്യേകിച്ചു തിരുവായ്മൊഴിയിലും ഈടു മുപ്പതാരായിര വ്യാഖ്യാനത്തിലും, വൈദഗ്ദ്ധ്യനായിരുന്നു. അത് കൂടാത്തെ ഈടു വ്യാഖ്യാനത്തെ ബലപ്പെടുത്തുന്ന പ്രമാണങ്ങളെയും ശേഖരിച്ചു രേഖപ്പെടുത്തി.
  • ഇവരുടെ നേട്ടങ്ങൾ കേട്ടു, അഴകിയ വരദർ ഇവരുടെ ആദ്യത്തെ ശിഷ്യരായി. മാത്രമല്ല ഇടവിടാത്തെ ആചാര്യ ശേവനഞ്ചെയ്യാൻ സന്യാസ ആശ്രമവും ശ്വീകരിച്ചു. വാനമാമലൈ നാട്ടുകാരനായതാൽ അഴകിയ വരദർക്കു വാനമാമലൈ ജീയരെന്നു പേർ കിട്ടി. ആദ്യത്തെ ശിഷ്യരായതു കൊണ്ടും മാമുനികൾക്കു ഇവരെത്തുടര്ന്നു പല ശിഷ്യമ്മാർ വന്നു ചേരുന്നതിനു നൽ തുടക്കമായി അടിസ്ഥാനം ഇട്ടതിനാലും പൊന്നടിക്കാൽ ജീയരെന്ന പേരുമായി.
  • തിരുവായ്മൊഴി പിള്ളൈ ശ്രീരംഗത്തു താമസിച്ചു സമ്പ്രദായ പ്രവർത്തി ചെയ്യാൻ നിർദേശിച്ചതെ ഓര്ത്ത് നമ്മാഴ്വാരിടത്തു ഉത്തരവ് വാങ്ങി  ശ്രീരംഗത്തിലേക്കു യാത്രയായി.
  • ഇടയില് ശ്രീവില്ലിപുത്തൂർ ക്ഷേത്രത്തിൽ ആണ്ടാൾ മറ്റും രംഗമന്നാർക്കും തിരുമാലിരുഞ്ചോലൈ ക്ഷേത്രത്തില് അഴകര്ക്കും മങ്ങളാശാസനം ചെയ്തു.
  • ശ്രീരംഗം എത്തി കാവേരി നദിയില് നിത്യകർമാക്കളെ അനുഷ്ഠിച്ചു. എല്ലാ ശ്രീവൈഷ്ണവമ്മാരും വന്നു സ്വാഗതം ചെയ്തു. നാട്ടുകാരായ ശ്രീവൈഷ്ണവരുടെ പുരുഷകാരത്താലു എംബെരുമാനാർ, നമ്മാഴ്വാർ, പെരിയ പിരാട്ടിയാർ, സേന മുതലിയാർ, പെരിയ പെരുമാൾ മറ്റും ഉഭയനാച്ചിമാർ സമേത നമ്പെരുമാൾ എന്നിവരെ ക്രമേണ മാമുനികൾ മങ്ങളാശാസനം ചെയ്തു. എംബെരുമാനാരെ ശ്വീകരിച്ചതു പോലെ ഇവരെയും പെരുമാൾ ശ്വീകരിച്ചു പ്രത്യേകമായി പ്രസാദവും ശ്രീ ശഠകോപവും അനുഗ്രഹിച്ചു.
  • പിന്നീടു പിള്ളൈ ലോകാചാര്യർ തിരുമാളികൈക്ക് ചെന്ന് പിള്ളൈ ലോകാചാര്യരും അവരുടെ അനുജൻ അഴകിയ മണവാള പെരുമാൾ നായനാരും നമ്മുടെ സമ്പ്രദായത്തിനെ സഹായിച്ചതെല്ലാം പറഞ്ഞു കീർത്തിച്ചു.
  • സ്ഥിരവായി ശ്രീരംഗത്തു വസിക്കുകവെന്നും സമ്പ്രദായത്തുടെ ആഴ്ന്ന പൊരുളെല്ലാം ഉപദേശിക്കാണുവെന്നും നമ്പെരുമാൾ നിയമിച്ചു. സന്തോഷവായി സമ്മദിച്ചു എന്ന് പറയണോ? പിന്നീടു മുസ്ലിം ആക്രമണത്തിൽ കാണാതുപോയ ഗ്രന്ഥങ്ങളെ ശേകരിക്കാൻ തുടങ്ങി.
  • ഒരിക്കൽ പൊന്നടിക്കാൽ ജീയർ ഉത്തമ നംബി എന്ന ശിഷ്യര്യുടെ കൈങ്കര്യ ദോഷങ്ങളെ സ്രദ്ധയില്പ്പെടുത്തിയപ്പോൾ, ഉത്തമ നംബിയെ സംസ്കരിച്ചു ശരിയായി എംബെരുമാനുടെ സേവനത്തിലേക്കു അവർടെ ശ്രദ്ധയെ ആകർഷിക്കാൻ ജീയരെത്തന്നെ നിർദേശിച്ചു.
  • തിരുവേങ്കഠ (തിരുമല തിരുപതി) ക്ഷേത്രഞ്ചെല്ലാൻ ആഗ്രഹിച്ചു പൊന്നടിക്കാൽ ജിയർടെ കൂട്ടത്തിൽ യാത്രയായി. പോകുന്ന വഴിയില് തിരുക്കോവലൂർ മറ്റും തിരുക്കടികൈ ക്ഷേത്രങ്ങളിൽ മങ്ങളാശാസനം ചെയ്തു.
  • ഇവര് രണ്ടു പേരും ഇങ്ങിനെ യാത്ര ചെയ്യുമ്പോൾ എംബെരുമാനാർ സ്ഥാപിച്ച സിംഹാസനാധിപതിയും തിരുമലവാസിയുമായ പെരിയ കേള്വി അപ്പൻ ജിയർ ഒരു സ്വപ്നങ്കണ്ടു. പെരിയ പെരുമാളെ പോൽ ഉറങ്ങുന്ന ഒരു ശ്രീവൈഷ്ണവ ഗൃഹസ്ഥരുടെ ത്രുപ്പാദങ്ങളിൽ ഒരു സന്യാസി നില്ക്കുന്നത് കണ്ടു, അവിടെ അടുത്തുള്ളോരെ ജീയർ ഇവര് രണ്ടു പേരും ആരാണുവെന്നു അന്വേഷിച്ചു. തിരുവായ്മൊഴി ഈട്ടുപ്പെരുക്കർ അഴകിയ മണവാള പെരുമാൾ നായനാർ കിടക്ക അവരുടെ പ്രാണ സുഹൃത്തായ പൊന്നടിക്കാൽ ജീയർ നില്കുന്നു എന്നും അവരെല്ലോരും  മറുപടി പറഞ്ഞു. ഈ ശുഭ സ്വപ്നത്തെ ചിന്തിച്ചുകൊണ്ടേ അപ്പൻ ജീയർ ഉണർന്നപ്പോൾ അവര് രണ്ടു പേരും തിരുമലയെ സമീപിച്ചെന്ന വാർത്ഥ കേട്ടു. കീഴ്ത്തിരുപതിയിലെത്തിയ അവര് തിരുവേങ്കഠ മലൈ, ഗോവിന്ദരാജ പെരുമാൾ, മലയടിവാരാത്തു നൃസിംഹ പെരുമാൾ എല്ലാവരെയും തൊഴുതു ഒടിവില് തിരുമലയിലെത്തി. പെരിയ കേള്വി അപ്പൻ ജീയർ ഗംഭീരമായ വരവേൽപ്പ് ചെയ്തു രണ്ടു പേരെയും തിരുവേങ്കഠമുടയോനിടത്തു മങ്ങളശാസനം ചെയ്യാൻ കുട്ടിക്കൊണ്ടു പോയി. സന്തുഷ്ടരായ തിരുവേങ്കഠമുടയോൻ അവര്ക്ക് പ്രസാദവും ശ്രീ ശഠകോപവും അനുഗ്രഹിച്ചു. രണ്ടു പേരും അങ്ങെയിടത്തു യാത്ര പറഞ്ഞു.
  • മടക്കു യാത്രയിൽ കാഞ്ചീപുരം ക്ഷേത്രത്തിൽ ദേവരാജ പെരുമാളെ മങ്ങളാശാസനം ചെയ്തു. നായനാർ (മാമുനികൾ) എംബെരുമാനാർ തന്നേയാണ് എന്ന് ദേവപ്പെരുമാൾ അറിയിച്ചു പ്രസാദവും ശ്രീ ശഠകോപവും അനുഗ്രഹിച്ചു.

mamunigal-kanchi

കാഞ്ചീപുരം ക്ഷേത്രത്തില് മാമുനികൾ

  • അടുത്ത് ശ്രീപെരുമ്പുദൂർ ക്ഷേത്രത്തില് എംബെരുമാനാരെ അനുഭവിച്ചു മയങ്ങി മങ്ങളാശാസനം ചെയ്തു.
  • കാഞ്ചീപുരത്തു തിരിക വന്നു കിടാംബി ആച്ചാൻടെ വംശ വഴിയിലായ കിടാംബി നായനാരിടത്തു ശ്രീഭാഷ്യം കേഴ്ക്കാൻ തുടങ്ങി. ശ്രീവൈഷ്ണവർ തര്ക്കിക്കാൻ വന്നപ്പോൾ ആദ്യം, ആചാര്യൻ ഭഗവദ് വിഷയത്തിൽ മാത്രം ശ്രദ്ധിക്കണുവെന്നു പറഞ്ഞതെക്കാട്ടി, അവരെ ഒഴിവാക്കി. സുഹൃതർ ബോദ്ധ്യപ്പെടുത്തിയ പിന്നീടു, വാദികൾകു തക്ക മറുപടി കൊടുത്തു. വാദികളെല്ലാം ഇവരുടെ പത്മപാദങ്ങളെ നമിച്ചു കുറെയേറെ കീർത്തിച്ചു.
  • അഴകിയ മണവാള പെരുമാൾ നായനാര്ടെ ബുദ്ധിചാതുര്യം കണ്ടു അതിശയിച്ച കിടാംബി നായനാർ അവരുടെ നിജ സ്വരൂപം കാണാൻ അപേക്ഷിച്ചു. ശ്രീഭാഷ്യം ബോദിക്കിന്ന ആചാര്യൻ കേട്ടാൽ ഉപേക്ഷിക്കാൻ പറ്റ്രുവോ? തൻടെ ആദിശേഷ സ്വരൂപത്തെ കാണിച്ചു. അത് മുതലായി ഹർഷോന്മത്തനായ ആചാര്യൻ ശിഷ്യനിടത്ത് കൂടുതൽ വാത്സല്യങ്കാണിച്ചു. ശ്രീഭാഷ്യ കാലക്ഷേപം കഴിഞ്ഞ പിന്നെ യാത്ര പറഞ്ഞു ശ്രീരംഗം തിരിച്ചെത്തി.
  • തിരിക വന്നവരെക്കണ്ടു ആനന്ദം നിറഞ്ഞ പെരിയ പെരുമാൾ ഇനി യാത്രയൊന്നും പോകാത്തെ ശ്രീരംഗത്തിൽ സ്ഥിരവാസം ചെയ്യുകവെന്നു നിയോഗിച്ചു.
  • സദാസമയം അവർടെ ബന്ധുക്കൾ ഏതാനും അശൗചം കുറിച്ചു പറഞ്ഞതു അവർടെ കൈങ്കര്യത്തെ തടസ്സപ്പെടുത്തി. ഇനി ഇങ്ങിനെയുള്ള കൈങ്കര്യ വിഘ്നങ്ങളെ ഒഴിവാക്കാനായി തിരുവായ്മൊഴി പിള്ളയുടെ ശിഷ്യനും സഹപാഠിയുമായ ശഠകോപ ജീയരിടത്തിൽ നിന്നും സന്യാസ ദീക്ഷ യേറ്റ്രുവാങ്ങി. ഉടന്തന്നെ പെരിയ പെരുമാളെ കണ്ടു തെര്യപ്പെടുത്തി. അവരെ സ്വാഗതം ചെയ്ത പെരിയ പെരുമാൾ പഴയ ത്രുനാമം തന്നെ തുടരാൻ അവശ്യപ്പെട്ടു. (കാരണം ഭാവിയില് തനിക്ക് ആചാര്യനാകാൻ പോകുന്നവവർടെ പേർ മാറ്റാൻ ത്രുമനസ്സില്ലാന്നിട്ടാ). താമസിക്കാനും കാലക്ഷേപങ്ങൾ ചെയ്യാനും പല്ലവ രായൻ മഠത്തെയും കൊടുത്തു. ഇങ്ങിനെ അഴകിയ മണവാള പെരുമാൾ നായനാർ, അഴകിയ മണവാള മാമുനികളായി. എല്ലാ ശ്രീവൈഷ്ണവമ്മാരും ഉത്തമ നംബിയുടെ കൂട മാമുനികളുടെ മഠത്തിലേക്കു ച്ചെന്നു, “മണവാള മാമുനിയേ ഇന്നുമൊരു നൂറ്റ്രാണ്ടിരും” എന്ന് സമാപിക്കുന്ന വാഴി തൃനാമപ്പാട്ടെ സന്തോഷവായിപ്പാടി.
  • പൊന്നടിക്കാൽ ജീയർ തുടങ്ങിയ ശിഷ്യമ്മാരെക്കൊണ്ടു മഠത്തെ പുതുക്കിപ്പണിയിച്ചു. പിള്ളൈ ലോകാചാര്യർ തിരുമാളികയിൽ നിന്നും മണ്ണ് കൊണ്ടു വന്നു ഒരു സുന്ദര മണ്ഠപം നിർമ്മാണിച്ചു അതിൽ പതിവായി പ്രഭാഷണം ചെയ്തു. ശിഷ്യമ്മാർക്കും അഭിമാനികൾക്കും തിരുവായ്മൊഴി (ഈടു) മറ്റയ പ്രബന്ധങ്ങൾ, എംബെരുമാനാർടെ മഹിമകൾ മറ്റും ശ്രീവചന ഭൂഷണ ദിവ്യ ശാസ്ത്രം എന്നിവകളെ എല്ലാ ദിവസവും ഉപന്യസിച്ചു.
  • അവർടെ കീർത്തി കാട്ടുത്തീ പോലെ പരക്കേ വ്യാപിച്ചു. പല ശ്രീവൈഷ്ണവമ്മാർ മാമുനികളെ ആശ്രയിച്ചു. പെരിയ പെരുമാളുടെ നിത്യ കൈങ്കര്യ പരനായ തിരുമന്ജനം അപ്പാ, അവർടെ മകൾ ആയ്ച്ചിയാർ മറ്റും ഭട്ടർപിരാൻ ജീയർ ശിഷ്യരായി.
  • അരികെയുണ്ടായിരുന്ന വള്ളുവ രാജെന്ദ്രം ഗ്രാമവാസിയായ സിംഗരയ്യർ മാമുനികൾ മഠത്തിനെ ചില പച്ചക്കറികളെ എത്തിച്ചു കൊടുത്തിരുന്നു. അവരിടത്തു ഇഷ്ടപ്പെട്ട പെരിയ പെരുമാൾ മാമുനികൾ സാക്ഷാത് ആദിശേഷൻടെ അംശവാണുവെന്നും അവരെ ആശ്രയിക്കണുവെന്നും സ്വപ്നത്തിൽ സാദിച്ചു. എന്നിട്ട് ശ്രീരംഗമെത്തി കോയിൽ കന്താടൈ അണ്ണൻ തിരുമാളികയിൽ തങ്ങിയപ്പോൽ അണ്ണനിടത്തും പറഞ്ഞു.
  • ഇതെച്ചിന്തിച്ചു ഉറങ്ങിയ അണ്ണൻടെ സ്വപ്നത്തിൽ തോന്നിയ എംബെരുമാനാരും മുതലിയാണ്ടാനും മാമുനികൾ താൻ തന്നെയാണുവെന്നു എംബെരുമാനാർ പറഞ്ഞു. അതേ സ്വപ്നത്തിൽ മുതലിയാണ്ടാനും കോയിൽ അണ്ണനെയും ഉത്തമ നംബിയെയും മാമുനികളെ ആശ്രയിക്കാൻ പറഞ്ഞു. ഉണർന്നപിന്നെ അണ്ണൻ തൻടെ  സഹോദരർ സഹിതം മാമുനികൾ മഠത്തിലേക്കു പോയി, പൊന്നടിക്കാൽ ജീയർടെ പുരുഷകാരത്താല് മാമുനികളിടത്തു ശരണം പ്രാപിച്ചു. മാമുനികൾ അവരെ സന്തോഷവായി സ്വീകരിച്ചു പഞ്ച്സംസ്കാരം ചെയ്തു.
  • തിരുമന്ജനം അപ്പാവുടെ മകളായ ആയ്ച്ചിയാർടെ മകൻ അപ്പാച്ചിയാരണ്ണാവും മാമുനികളെ ആശ്രയിക്കാൻ വന്നു. വളര സന്തുഷ്ടരായ മാമുനികൾ, തൻടെ പ്രാണ സുഹൃത്തായ പൊന്നടിക്കാൽ ജീയരെ വിളിച്ചു, തൻടെ സ്വന്തം സിംഹാസനത്തിലെ അമർത്തി, തൻടെ സ്വന്തം തിരുവാഴിയെയും തിരുച്ചക്രത്തെയും കൊടുത്തു, പഞ്ചസംസ്കാരം ചെയ്യാൻ പറഞ്ഞു. ആദ്യം വിസമ്മദിച്ചാലും, ആചാര്യൻടെ ത്രുമനസ്സു തള്ളിക്കളയാനാവാത്തെ, അപ്പാച്ചിയാരണ്ണാവിനെ പഞ്ചസംസ്കാരം ചെയ്തു.
  • ആഴ്വാർ തിരുനഗരിയില് വാഴ്ന്ന മാമുനികളുടെ പൂർവാശ്രമ മകനായ എമ്മയ്യൻ രാമാനുജൻ കല്യാണം കഴിച്ചു രണ്ടു ആൺ മക്കൾകു ജന്മങ്കൊടുത്തു. മുതൽ മകൻടെ പേർ മാമുനികളുടെ പൂർവാശ്രമ പേർതന്നെ – അഴകിയ മണവാള പെരുമാൾ നായനാർ. പിന്കാലത്ത്, മാമുനികളിടത്തു കൊണ്ടിരുന്ന അഭിമാനവും അവർക്കുച്ചെയ്ത കൈങ്കര്യവും കാരണം ജീയർ നായനാർ എന്ന് പ്രസിദ്ധമായി. രണ്ടാം മകൻടെ പേർ പെരിയാഴ്വാർ അയ്യൻ.
  • നമ്മാഴ്വാർക്കു മങ്ങളാശാസന ചെയ്യാൻ ആഴ്വാർ തിരുനഗരി ചെല്ലാൻ പെരിയ പെരുമാളിടത്തു അനുമതി വാങ്ങി. അവിടെ എത്തിയ പിന്നെ താമ്രബരണി തീരത്തു നിത്യ കർമാക്കളെ അനുഷ്ടിച്ചു, ഭവിഷ്യദാചാര്യൻ (എംബെരുമാനാർ), തിരുവായ്മൊഴി പിള്ളൈ, അവരുടെ ത്രുവാരാധന പെരുമാളായ ഇനവായർ തലൈവൻ, നമ്മാഴ്വാർ മറ്റും പൊലിഞ്ഞു നിന്ന പിരാൻ എന്നേവർക്കും മങ്ങളാശാസനഞ്ചെയ്തു.
  • ആചാര്യ ഹൃദയമെന്ന ഗ്രന്ഥത്തിലൊരു ചൂർണക മനസ്സിലാകാത്തപ്പോൾ തിരുവായ്മൊഴി പിള്ളയുടെ സഹതീർത്ഥനായ തിരുനാരായണപുരത്ത് ആയിയ ചോദിക്കാമെന്നിട്ട് മാമുനികൾ യാത്രയായി. ആഴ്വാർ തിരുനഗരി തൊട്ടു പുറമേ യദൃച്ഛയായി തിരുനാരായണപുരത്തിൽനിന്നും തന്നെക്കാണാൻ വരുന്ന ആയിയെ കണ്ടു. രണ്ടു പേരും സന്തോഷവായി പരസ്പരം കെട്ടിപ്പിടിച്ചു വാഴ്ത്തി. മാമുനികൾ അയിയക്കുരിച്ചു ഒരു തനിയൻ (വന്ദന കവിത) എഴുതി. പകരം ആയി മാമുനികളെക്കുറിച്ചോർ പാസുരമെഴുതി (മാമുനികൾ എംബെരുമാനാരോ? നമ്മാഴ്വാരോ? അഥവാ എംബെരുമാൻ തന്നെയാണോ? എന്ന് ചോദിക്കിന്നു ഈ പാസുരത്തിൽ). ആയി മടങ്ങിപ്പോയ ശേഷം മാമുനികൾ ആഴ്വാർ തിരുനഗരിവാസം തുടര്ന്നു.
  • മാമുനികളുടെ മഹത്വം താങ്ങാത്തെ, അസൂയക്കാർ, അവർ അകത്തുണ്ടായിരുന്നപ്പോൽ തന്നെ അവരുടെ ആഴ്വാർ തിരുനഗരി മഠത്തെ കത്തിയ്ച്ചു. ആദിശേഷ രുപവായി പുറത്തേക്ക് വന്നു പിന്നു തൻടെ സ്വരുപത്തിലേക്കു തിരിക വന്നു. ഇതെക്കേട്ട രാജാവു വിഷമികളെ ദണ്ഡിക്കാൻ തീരുമാനിച്ചു. മാമുനികൾ അവര്ക്ക് മാപ്പു തരാൻ അപേക്ഷിച്ചു. ഈ കാരുണ്യം കണ്ടു അവരും മാമുനികളെ ആശ്രയിച്ചു. മാത്രമല്ലാ രാജാവും മാമുനികളിടത്തു പഞ്ച സംസ്കാരം ശ്വീകരിച്ചു, ആഴ്വാർ തിരുനഗരി മറ്റും തിരുക്കുറുങ്ങുടി ദിവ്യ ദേശങ്ങളിലുള്ള ക്ഷേത്രങ്ങലക്ക് പല കൈങ്കര്യങ്ങളെ ചെയ്തു.
  • ശ്രീരംഗത്ത് മടങ്ങി വന്ന മാമുനികൾ തൻടെ കൈങ്കര്യങ്ങളെ തുടര്ന്നു. അവരെക്കുരിച്ചു കേട്ട എരുംബി എന്ന ഗ്രാമീയനായ എരുംബിയപ്പാ അവരെ ദർശിച്ചു. പ്രസാദങ്കഴിക്കാത്തെ തിരിച്ചു പോയി. സ്വന്തം നാട്ടിലെത്തിയപ്പോൾ, സ്വന്തം എംബെരുമാൻ ചക്രവർത്തി തിരുമകൻടെ സന്നിധി വാതില് തുരക്കാൻ കഴിയുന്നില്ലാ. പ്രസാദങ്കഴിക്കാത്തെ ആദിശേഷാവതാരമായ മാമുനികളുടെ തൃപ്പാദങ്ങളിൽ അപചാരിയായി എന്നും, അവര്ക്ക് സേവനഞ്ചെയ്തു പ്രസാദം ശ്വീകരിച്ചാലെ കതക് തുരക്കുമെന്നും അശരീരി വാക്കുകേട്ടു. ശ്രീരംഗം തിരികെ വന്ന എരുംബിയപ്പാ മ്മമുനികളുടെ ത്രുപ്പാദങ്ങളെ ആശ്രയിച്ചു. രണ്ടു ഭാഗമുള്ള അദ്ഭുത ഗ്രന്ഥമൊന്നു എഴുതി. പുര്വ ദിനചര്യൈ എന്ന ഭാഗം മാമുനികളുടെ രാവിലെത്തെ പരിപാടികളെയും ഉത്തര ദിനചര്യൈ സായങ്കാല പരിപാടികളെയും വിസ്തരികുന്നതാണ്.
  • വളരെ ചെറുപ്പത്തിൽ തന്നെ വിതുരനെന്നു നിരൂപിച്ച കന്താടൈ നായനെ ജീയർ അഭിനന്ദിച്ചു.
  •  അപ്പിള്ളയും അപ്പിള്ളാരും പൊന്നടിക്കാൽ ജീയരുടെ പുരുഷകാരങ്കൊണ്ടു മാമുനികളെ ആശ്രയിച്ചു. എരുംബിയപ്പാവും മാമുനികളിടത്തു വിട വാങ്ങി സ്വന്തം നാട്ടിൽ ചെന്ന് അവരുടെ മഹത്വത്തെ പ്രചരിപ്പിച്ചു.
  • ഒരിക്കൽ, മുഖ്യ ശ്രീവൈഷ്ണവരായ ഉത്തമ നംബി, പെരിയ പെരുമാളിന് അന്തരംഗവായി താലവ്രുന്തം വീശുന്ന വേളയില് മാമുനികൾ മങ്ങളാശാസനഞ്ചെയ്യാൻ അകത്തേയ്ക്കേറി. ഉത്തമ നംബി തക്ഷണന്തന്നെ പുറത്തേയ്ക്ക് പോകാൻ പറഞ്ഞു. മാമുനികളും സമ്മദിച്ചു പെട്ടെന്ന് സ്ഥലം വിട്ടു. തളർന്നുപോയ ഉത്തമ നംബി പെരിയ പെരുമാളെയടുത്തു തന്നെ  അല്പം വിശ്രമിച്ചു. നംബിയുടെ സ്വപ്നത്തിൽ തോന്നിയ പെരിയ പെരുമാൾ ആദിശേഷനെ ചുണ്ടിക്കാണിച്ചു, മാമുനികൾ സാക്ഷാത് അടിശേഷൻ തന്നെയാണ് എന്ന് പറഞ്ഞു. ഉണര്ന്നതും, തൻടെ അപചാരം മനസ്സിലാക്കിയ നംബി, മാമുനികളുടെ മഠത്തിലേക്കു ഓടിച്ചെന്നു അപരാധ ക്ഷമ ചോദിച്ചു. അതിന് പിന്നീടു, അവർക്ക്‌ പ്രിയത്തോടെ ശേവനഞ്ചെയ്തു.
  • ശഠകോപ കൊട്ട്രി എന്ന ശ്രീവൈഷ്ണവ അമ്മ തിരുനാരായണപുരത്തു ആയ്ച്ചിയാരിടം അരുളിചെയൽ പഠിച്ചു. ഉച്ചവേള മാമുനികൾ  ഏകാന്തമായി വിശ്രമിച്ചപ്പോൾ താക്കോൽദ്വാര വഴിയായി ഒളിഞ്ഞുനോക്കി മാമുനികളുടെ ആദിശേഷ സ്വരുപത്തെ കണ്ടു. ഒച്ച കേട്ടു പുറത്ത് വന്ന മാമുനികൾ കണ്ടതെന്താണുവെന്നു ആ അമ്മയിടത്തു അന്വേഷിച്ചു. അമ്മ സത്യമ്പരഞ്ഞു. കണ്ടതെ രഹസ്യവായി സൂക്ഷിക്കുകവെന്നു മാമുനികൾ പുഞ്ചിരിയോടു പറഞ്ഞു.
  • രഹസ്യ ഗ്രന്ഥങ്ങൾക്കു വ്യാഖ്യാനമെഴുതാൻ തീരുമാനിച്ച മമുനികൾ, ആദ്യം വേദ വേദാന്ത ഇതിഹാസ ഉപനിഷത്ത് മറ്റും അരുളിച്ചെയൽകളെ അടിസ്ഥനവാക്കി  മുമുക്ഷുപ്പടി, തത്വത്രയം മറ്റും ശ്രീവചന ഭുഷണം എന്ന് തുടങ്ങിയവകൾക്കു വൈദഗ്ദ്ധ്യമുള്ള വ്യാഖ്യാനമെഴുതാൻ തുടങ്ങി. പിന്നീടു ആചാര്യനെ മനസ്സിലാക്കുന്നതൊണ്ണെ സർവവും എന്ന് ഭോദിക്കും ചരമോപായ നിഷ്ടയെ ഉപ്ദേശിക്കുന്ന രാമാനുജ നൂറ്റ്രന്താതി, ജ്ഞാന സാരം മറ്റും പ്രമേയ ശാരത്തിന് വ്യാഖ്യാനങളയെഴുതി.
  • ശ്രീവൈഷ്ണവമ്മാർ തിരുവായ്മൊഴിയുടെ രത്നച്ചുരുക്കം ചോദിച്ചപ്പോൾ മാമുനികൾ തിരുവായ്മൊഴി നൂറ്റ്രന്താതി രചിച്ചു. അദ്വിതീയമായ ഈ ഗ്രന്ഥത്തുടെ മഹത്വങ്ങൾ-
    • കാനാപ്പഠിക്കാൻ എളുപ്പവും, പക്ഷേ കവി പുനയാൻ കഠിനവായ വെൺപാ രീതിയിലായതു.
    • തിരുവയ്മൊഴിയുടെ ഓരോ ദശകത്തിനും ഒരു പാസുരം (വെൺപാ) വീതം.
    • പാസുരത്തുടെ ആദ്യത്തെ എഴുത്തും ഒടിവിൽ ഉള്ള എഴുത്തും പതികത്തുടെ പ്പോലത്തന്നെ.
    • വെൺപാവായ ഒരു പാസുരത്തിനു മൊത്തം നാലടികളാണ്. മുതൽ രണ്ടിൽ ഒരു ദശകത്തെ ചുരുക്കിപ്പറയും. പിൻ രണ്ടിൽ നമ്മാഴ്വാരുടെ മഹത്വംത്തെ ചുരുക്കിപ്പറയും.
  • പൂരുവർകളുടെ ഉപദേശങ്ങളെ രേഖപ്പെടുത്താൻ ശ്രീവൈഷ്ണവമ്മാർ അപേക്ഷിച്ചതു കൊണ്ടു ഉപദേശരത്നമാലൈ എഴുതി. ഇതിനംശങ്ങളായവ –
    • ആഴ്വാമ്മാർ ജന്മ നക്ഷത്രങ്ങൾ, അവതാര സ്ത്ഹലങ്ങൾ, മഹത്വം.
    • എംബെരുമാനാരുടെ അതിരില്ലാത്ത കാരുണ്യം
    • തിരുവായ്മൊഴിയുടെ ഈടു വ്യാഖ്യാനങൾ സൃഷ്ടിച്ചു പ്രചരിപ്പിച്ച വിവരങൾ
    • പിള്ളൈ ലോകാചാര്യർടെ അവതാരവും അവർടെ പ്രകൃഷ്ട കൃതിയായ ശ്രീവചന ഭുഷണ മാഹാത്മ്യം.
    • ഒടിവില്, ശ്രീവചന ഭൂഷണത്തുടെ അർഥം പറഞ്ഞു തിരുവായ്മൊഴിയുടെ ശാരമെന്നും സ്ഥാപിച്ചു.
  • മായവാദിയര് വാദത്തിന് വിളിച്ചപ്പോൾ പതിവുപോലെ വാദത്തിന് തയ്യാരല്ലാവെന്നു പറഞ്ഞു, പകരം ശിഷ്യൻ വേദലപ്പയെ അയച്ചു. വേദലപ്പൈ അവരെ എളുപ്പം തോൽപ്പിച്ചു വിജയം നേടി. പക്ഷേ അത് കഴിഞ്ഞു ഉടനേ വേദലപ്പൈ നാട്ടിലേക്കു യാത്രയായി.
  • അതേ സമയത്ത് കാഞ്ചിപുരത്തുകാരനും മഹാ വിദ്വാനുവായ പ്രതിവാദി ഭയങ്കരം അണ്ണാ, തിരുവേങ്കഠമുടയാനിടത്തു ഉള്ള പ്രേമയാല്,  തൻ ഭാര്യയോടു തിരുമല തിരുപതിയില് താമസിച്ചു, തിരുമംജന തീർത്ത കൈങ്കര്യ ചെയ്യുവായിരുന്നു. ഒരിക്കിൽ ശ്രീരംഗത്തിൽ നിന്ന് വന്ന ഒരു ശ്രീവൈഷ്ണവൻ അവരിടത്തു മാമുനികളുടെ മഹത്വത്തെ വിശതമായി അറിയിച്ചു. ഇതെകേട്ടു മാമുനികളെ കാണാൻ അന്നാവിന് കൊതിയായി. എന്നിട്ട് അശ്രദ്ധനായി ഏലം മതലായവയുള്ള തീർത്ത പരിമളം ചേർക്കാത്ത തിരുമംജന തീർത്തത്തെ അർച്ചകരിടങ്കൊടുത്ത്. പിന്നിട് ഓർത്തു വേഗഞ്ചെന്നു ക്ഷമ ചോദിച്ചു. പക്ഷേ തിർത്തം എന്നുമില്ലാത്ത പരിമളമായിരുന്നുവെന്നു അർച്ചകർ പറഞ്ഞു. വെറുതെ മാമുനികളുടെ പേർ കേട്ട മാത്രം തീർത്തം പരിമളിച്ചതു ഉണര്ന്നു അവരെക്കാണാൻ ശ്രീരംഗം പോയി. മാമുനികളുടെ മഠത്തിലെത്തിയപ്പോൽ, മാമുനികൾ തിരുവായ്മൊഴി നാലാന്ദശകത്തിൽ “ഒന്രും തേവും” എന്ന് തുടങ്ങും പത്താവതു പാട്ട് സ്ഥാപിക്കുന്ന എംബെരുമാൻടെ പരത്വത്തെ കാണിക്കുക്കുകയായിരുന്ന്. പുഴ പോലേ സകല ശാസ്ത്രാർഥങ്ങളെയും പ്രമാണീകരിച്ചു പാസുരങ്ങളെ വ്യാഖ്യാനിച്ച മാമുനികളുടെ ജ്ഞാനവും അവതരണവും നോക്കി അണ്ണാ സ്ഥംഭിച്ചു. മൂന്നാം പാസുരത്തിലേ നിർത്തിയ മാമുനികൾ, ഓരാൺ വഴി ആചാര്യ പരംപര വഴിയായി ആഴ്വാരുടൻ സംബന്ധപ്പെട്ടാലെ അണ്ണാ ഇതേ കേഴ്ക്കാം എന്ന് മാമുനികൾ പറഞ്ഞു. ഉടൻ അണ്ണാ പെരിയ പെരുമാളെ മങ്ങളാശാസനഞ്ചെയ്യാൻ പോയി. ഈ വിലക്ഷണ സംബന്ധം കിട്ടാൻ മാമുനികളെ അണ്ണാ ആശ്രയിക്കണുവെന്നു പെരിയ പെരുമാൾ അർച്ചകമുഖേന അറിയിച്ചു. അണ്ണാവും പൊന്നടിക്കാൽ ജീയർടെ പുരുഷകാരത്താല് മാമുനികളെ ആശ്രയിച്ചു, അവിടെ കുറെ കാലം താമസിച്ചു.
  • ഒരിക്കൽ കൂടി മാമുനികൾ തിരുമലൈക്കു യാത്രയായി. പോകുന്ന വഴിയില് കാഞ്ചിപുരം ക്ഷേത്രത്തിലേ കാഞ്ചി പേരരുളാളനെ മംഗളാശാസനഞ്ചെയ്തു കുറെ കാലം അവിടെ താമസിച്ചു പല ശ്രീവൈഷ്ണവമ്മാരെ നല്വഴിപ്പെടുത്തി. തൻടെ പ്രതിനിധിയായി അപ്പാച്ചിയാരണ്ണാവെ അവിടെ പാർപ്പിച്ചു തിരുക്കടികൈ, എരുംബി, തിരുപ്പുട്കുഴി ക്ഷേത്രങ്ങൾ വഴിയേ തിരുമലൈയ എത്തി.  അവിടെയും മംഗളാശാസനഞ്ചെയ്തു, ചെറിയ കേള്വി അപ്പൻ ജിയരെ, എംബെരുമാനാർ തന്നേ നിയമിച്ച പെരിയ കേള്വി അപ്പൻ ജീയരുടെ കൈങ്കര്യങ്കൾക്കു ഒത്താശയായി നിയമിച്ചു. മടങ്ങി വരുന്ന വഴിയില് തിരുവേവ്വ്ള് ക്ഷേത്രത്തു വീരരാഘവര്ക്കും തിരുവല്ലിക്കേണി ക്ഷേത്രത്തു വേങ്കഠകൃഷ്ണനുക്കും വേര് പല ദിവ്യദേശ എംബെരുമാൻകളുക്കും മങ്ങളാശാസനഞ്ചെയ്തു. മധുരാന്തകം ചെന്ന് പെരിയ നംബി രാമനുജർക്കു പഞ്ച സംസ്കാരം ചെയ്ത ഇടത്തില് തൊഴുതു. പിന്നീടു തിരുവാലി തിരുനഗരി ക്ഷേത്രത്തേ തിരുമങ്കൈ ആഴ്വാരെ ദർശിച്ചു, അവർടെ രൂപ സൗന്ദര്യങ്കുറിച്ച വടിവഴകു പാശുരത്തെ അർപ്പിച്ചു, ചുറ്റുപാടുകളിൽ ഉണ്ടായിരുന്ന ദിവ്യ ദേശങ്ങളിലെയൊക്കെ മംഗളാശാസനഞ്ചെയ്തു. പിന്നും പല ദിവ്യ ദേശങ്ങളേ വന്ദിച്ചു ഒടിവില് ശ്രീരംഗത്ത് ചെന്ന് താമസിക്കാരായി.
  • നേരത്തേ തീരുമാനിച്ചതു പോലേ അപ്പാച്ചിയാരണ്ണാവെ കാഞ്ചീപുരത്തിലേക്കു ചെല്ലാൻ പറഞ്ഞപ്പോൾ, അദ്ഭുതവായ ഘോഷ്ഠിയെ പിരിയാൻ മനസ്സില്ലാത്തെ അവർ ദു:ഖിതനായതു കണ്ടു, പൊന്നടിക്കാൽ ജീയർ വണങ്ങി വന്ന തൻടെ സൊംബു രാമനുജമെന്ന തിർത്ത പാത്രത്തെ ഉരുക്കി, തന്നെപ്പോലെ രണ്ടു വിഗ്രഹം പണിഞ്ഞു. ഒരെണ്ണത്തെ ജിയരിടത്തും മറ്റ്രൊണ്ണെ അണ്ണാവിടത്തും സ്വയം മാമുനികൾത്തന്നെ കൊടുത്തു. ജീയ്യരിടം കൊടുത്തത് വാനമാമലൈ ക്ഷേത്രത്തിലുള്ള വാനമാമലൈ മഠത്തിലും, അണ്ണാവിടം കൊടുത്തത് സിങ്ങപ്പെരുമാൾ കോവിൽ ക്ഷേത്രത്തിലുള്ള മുതലിയാണ്ടാൻ സ്വാമി തിരുമാളീകയിലും ഇന്നും പുജിക്കുന്നത് നമുക്ക് കാണാം. മാമുനികൾ അണ്ണാവിനെ കൊടുത്ത “എന്നൈ തീമനം കെടുത്തായ്” എന്ന തിരുനാമമുള്ള മറ്റൊരു തിരുവാരാധന വിഗ്രഹവും സിങ്ങപ്പെരുമാൾ കോവിലിൽ ഉള്ള മുദലിയാണ്ടാൻ തിരുമാളികയിലു ഇന്നും ദർശിക്കാം.
  • പ്രതിവാദി ഭയങ്കരം അണ്ണനെ ശ്രീഭാഷ്യ ആചാര്യരായും, കന്താടൈ അണ്ണനെയും ശുദ്ധ സത്വം അണ്ണനെയും ഭഗവദ് വിഷയ ആചാര്യർകളായും പ്രധാനസ്ഥാനം നല്കി. കന്താടൈ നായനെയും ഈടു മുപ്പത്താരായിരപ്പടിയിനെ അരുമ്പദം എഴുതാൻ നിർദേശിച്ചു.
  • മാമുനികളിടത്തു ഭഗവദ്വിഷയ കാലക്ഷേപം ഇടവിടാത്തെ കേഴ്ക്കാനും അവരെത്തന്നെ ആചാര്യനായി വരിക്കാനും പെരിയ പെരുമാളിനെ കൊതിയായി. പവിത്രോൽസവ ആരാട്ടിനെ ഒരിക്കൽ ത്രുപ്പവിത്രോൽസവ മണ്ഠപത്തിലേ പെരിയ പെരുമാൾ എഴുന്നരുളി. മാമുനികളും അങ്ങെയേ മംഗളാശാസനഞ്ചെയ്യാൻ അവിടെ വന്നു. എല്ലാ കൈങ്കര്യക്കാർ, ആചാര്യപുരുഷ്മ്മാർ, ജിയർമ്മാർ, ശ്രീവൈഷ്ണവമ്മാർ മുൻബിൽ വയ്ച്ചു, എന്തൊരു മുടക്കവോ തടസ്സമോ കാരണം നിർത്താത്തെ, ഈടു മുപ്പത്താരായിരപ്പടി വ്യാഖ്യാനത്തോടെ തിരുവായ്മൊഴി പ്രഭാഷണം ചെയ്തു തിർക്കണൂവെന്നു സാക്ഷാത് നമ്പെരുമാൾ തന്നെ ഉത്തരവിട്ടു. എംബെരുമാൻ തന്നെത്തിരഞ്ഞെടുത്തതു ഓർത്തു സന്തുഷ്ടിയോടും വിനയത്തോടും മാമുനികൾ സമ്മതിച്ചു.
  • മരുദിവശം, പെരിയ പെരുമാൾ സന്നിധിയുടെ ദ്വാര ബാലകർക്ക് പുറത്തുള്ള വലിയ ത്രുമണ്ഠപത്തില് (ഇന്നും ഉണ്ടു) പ്രഭാഷണത്തിന് മാമുനികൾ എത്തിയപ്പോൽ, ഉബയ നാച്ചിമാരോടെ കുടി നംബെരുമാളും ത്രുവനന്താഴ്വാനും പെരിയ തിരുവടിയും സേന മുതലിയാരും എല്ലാ ആഴ്വാമ്മാരും എല്ലാ ആചാര്യമ്മാരും കാലക്ഷേപ ശ്രുംഖല തുടങ്ങാനായി കാത്തു നിൽക്കുകയായിരുന്നു. ധന്യനായി എന്നോർത്തു മാമുനികളും ഈടു മുപ്പത്താരായിരപ്പടി വ്യാഖ്യാനത്തെ ആരായിരപ്പടി, ഓൻപതിനായിരപ്പടി, പന്തീരായിരപ്പടി മറ്റും ഇരുപത്തിനാലായിരപ്പടി എല്ലാത്തിനോടും ചേർത്ത് കാലക്ഷേപഞ്ചൊല്ലാൻ തുടങ്ങി. ശ്രുതി, ശ്രീഭാഷ്യം, ശ്രുതപ്രകാശികാ, ശ്രീ ഗീതാ ഭാഷ്യം, ശ്രീ പാഞ്ചരാത്രം, ശ്രീ രാമായണം, ശ്രീ വിഷ്ണു പുരാണം എന്ന് പല പരിപ്രേക്ഷ്യങ്ങളിൽ നിന്നും ആഴ്ന്ന പൊരുളെ തെളിയിച്ചു. മാത്രമല്ലാ. പദം പദമായിട്ടുള്ള അരുമ്പൊരുൾ, രഹസ്യാർത്ഥങ്ങൾ എന്ന് പലതും വിശതീകരിച്ചു.
  • ഇങ്ങിനെ പത്തു മാസങ്കഴിഞ്ഞു ഒടിവില് മിഥുന മൂലം ആറാട്ടു ദിവശവുമെത്തി. ആരാട്ടിൻടെ അവശാന പരിപാടിയായ ചാറ്റ്രുമുരൈ കഴിഞ്ഞതും, നംബെരുമാൾ അരംഗനായകമെന്ന കൊച്ചു കുട്ടൻ രൂപത്തില്, പലരും തടഞ്ഞീട്ടും കേഴ്ക്കാത്തെ, ഘോഷ്ഠി മുൻവരിശയിലെത്തി. കൈകൂപ്പി “ശ്രീശൈലേശ ദയാപാത്രം” എന്ന് തുടങീട്ടൂ നിർത്തി. തുടരാൻ പറഞ്ഞപ്പോൾ “ദീഭക്ത്യാദി ഗുണാർണവം” എന്നിട്ട് പിന്നും നിർത്തി. ഒരിക്കിൽ കൂടി ഉൽസാഹിപ്പിച്ചപ്പോൽ “യതീന്ദ്ര പ്രവണം വന്ദേ രമ്യ ജാമാതരം മുനിം” എന്നിട്ടു സ്ഥലം വിട്ടു. ശിഷ്യമ്മാർ ആ സ്ലോകത്തെ ഓലയില് രേഖപ്പെടുത്തി, ആ കൊച്ചനെ കണ്ടെത്തി ഘോഷ്ഠിയിലേക്കു തിരികെ കൊണ്ടു വന്നു, അവനെ  കൈയിൽ വായിച്ചു കാണിക്കാൻ പറഞ്ഞപ്പോൾ, വായിക്കാൻ കഴിയാത്തെ അവിടെ നിന്നും പിന്നും ഓടിപ്പോയി. അരംഗനായകൻ എന്നാ കുട്ടൻ വേരാരുമല്ലാ. സ്വന്തം ആചാര്യനെ സ്ലോകം സമർപ്പിക്കാൻ വന്ന സാക്ഷാത് നമ്പെരുമാൾ തന്നെയാണു എന്ന് ഏവരും മനസ്സിലാക്കി. തക്ഷണന്തന്നെ ആ തനിയനെ എംബെരുമാൻ മറ്റെല്ലാ ദിവ്യ ദേശങ്ങൾക്കും അയക്കുകയും അത് കാട്ടു തീയായി വ്യാപിക്കുകയുമായി. അത് കുടാത്തെ, ശ്രീവൈഷ്ണവമ്മാർ ആജ്ഞ പ്രകാരം അപ്പിള്ളൈ എന്ന ശിരോമണി മാമുനികളെ കിർത്തിച്ചു ഒരു വാഴി തൃനാമ പാട്ടും എഴുതി. (വാഴി ത്രുവായ്മൊഴിപ്പിള്ളൈ മാതകവാൽ വാഴും മണവാള മാമുനിവൻ എന്ന് തുടങ്ങുന്നതാണ്).

മിഥുന മൂല ആറാട്ട് ദിവശ ഘോഷ്ഠിയിലു ശ്രീശൈലേശ തനിയൻ

മിഥുന മൂല ആറാട്ട് ദിവശ ഘോഷ്ഠിയിലു ശ്രീശൈലേശ തനിയൻ

  • തിരുവേങ്കഠമുടൈയാനും തിരുമാലിരുഞ്ചോലൈ അഴകരും ഈ തനിയൻ അരുളിച്ചെയൽ പാരായണത്തിനു മുന്നും പിന്നും അനുസന്ദിക്കാൻ ഉത്തരവ് കൊടുത്തു. ഭദ്രികാശ്രമം മുതലായ മറ്റു ദിവ്യ ദേശങ്ങളിലും മാമുനികളെ ഇങ്ങിനെ ബഹുമാനിക്കാൻ എംബെരുമാൻ നിയമിച്ചു.
  • മാമുനികൾ വടക്കേ ദിഗ്ഗിലുള്ള ദിവ്യദേശങ്ങളെ താൽപ്പര്യങ്കാണിക്ക ശിഷ്യമ്മാർ വട ദേശ യാത്രയായി.
  • മാമുനികൾ എരുംബിയപ്പാവിന് തൻടെ ദിവ്യ പാദുകകളെ പൂജിക്കാൻ കൊടുത്തു.
  • തൻടെ ത്രുവാരാധന പെരുമാളായ ആറംഗനഗരപ്പനെ പൊന്നടിക്കാൽ ജീയർക്കു കൊടുത്തു, വാനമാമലൈ ക്ഷേത്രത്തിൽ ഒരു മഠം സ്ഥാപിച്ചു, ദെയ്വനായഗ പെരുമാളിനെ ഇടവിടാത്തെ സേവ ചെയ്യാൻ നിർദേശിച്ചു.
  • ഒരിക്കൽ കുടി മാമുനികൾ പാണ്ട്യദേശ യാത്ര ചെയ്തപ്പോൾ, ആ പ്രദേശത്തു രാജാവായ മഹാബലി വന നാഥ രായൻ, അവർടെ ശിഷ്യനായി. അവർടെ ത്രുമനസ്സു പ്രകാരം പല ദിവ്യ ദേശങ്ങൾക്കും കൈങ്കര്യങ്ങളെ നിർവഹിച്ചു.
  • യാത്രയിനിടൈക്കു മധുരയ്ക്ക് സമീപം ഒരു പുളിയ മരത്തടിയില് വിശ്രമിച്ചു. ആ മരത്തെ സ്പർശിച്ചു മോക്ഷങ്കൊടുത്തു യാത്ര തുടര്ന്നു. പല ദിവ്യ ദേശങ്ങളീലും മങ്ങളാശാസനഞ്ചെയ്തു ഒടിവില് ശ്രീരംഗമെത്തി.
  • ശിഷ്യമ്മാരെക്കൊണ്ടു പല കൈങ്കര്യങ്ങളെയും നിർവഹിച്ചു. തിരുമാലിരുഞ്ചോലൈ ക്ഷേത്രത്തിലുള്ള അഴകർ എംബെരുമാനെ ശേവനഞ്ചെയ്യാൻ ഒരു ജീയരെ അങ്ങോട്ടു അയച്ചു.
  • പെരിയാഴ്വാർ തിരുമൊഴിക്കു പെരിയവാച്ചാൻ പിള്ളൈ വ്യാഖ്യാനം എഴുതിയിരുന്നു. അതിലെ ചില പകുതികളെ കാണാനില്ലാ. കാണാതു പോയ പകുതി വരെ, കൃത്യമായി ചൊല്ല് പര്യന്തം മാത്രം, എഴുതി പൂരിപ്പിച്ചു.
  • സുഖക്കേടിനിടൈക്കും ലേഖന കൈങ്കര്യം മുടക്കാത്തെ തുടരുകയായിരുന്നു. ആചാര്യ ഹൃദയ വ്യാഖ്യാനം എഴുതുന്ന സമയത്ത്, സുഖമില്ലാത്തപ്പോൾ ആര്ക്ക് വേണ്ടിയാ ഈ ബുദ്ധിമട്ടെന്നു ചോദിച്ച ശിഷ്യമ്മാരിടത്തു, അവർടെ മക്കൾക്കും പേരമക്കൾക്കുമെന്ന് മറുപടി കൊടുത്തു.
  • സ്വന്തം ത്രുമേനി വിട്ടു പരപദം ചെല്ലാൻ മാമുനികൾ വളര ഇഷ്ടപ്പെട്ടു. തന്നെ ചരമ ത്രുമേനിയിൽ നിന്നും മോചിപ്പിക്ക് എന്ന് ആർത്തി പ്രബന്ധം എഴുതി എംബെരുമാനാരെ കരഞ്ഞു പ്രാർത്ഥിച്ചു. മാമുനികൾ എംബെരുമാനാർറ്റെ മറു അവതാരമല്ലേയോ? എന്തിനീ പ്രാർത്ഥന? നമുക്ക് ഒരു മാതൃക എന്നത്രെ.
  • അവശാനം ലീല വിഭൂതിയിൽ എല്ലാ വ്യവഹാരങ്ങളെയും നിർത്തി നിത്യവും എംബെരുമാനെ ശേവനഞ്ചെയ്യാൻ പരമപദം മടങ്ങിപ്പോകാൻ തീരുമാനിച്ചു.  ഒരിക്കൽ അരുളിച്ചെയൽകൾ എല്ലാത്തെയും കേഴ്ക്കാൻ അവര് ആഗ്രഹിച്ചതു പോലേ, ശിഷ്യമ്മാർ വളരെ പ്രീതിയോടെയും ശ്രദ്ധയോടെയും സംവിദാനം ചെയ്തു. തൃപ്തിയായ മാമുനികൾ ഗംബീരവായൊരു സദ്യ നടത്തി ഏവരിടത്തും ക്ഷമ ചോദിച്ചു. കളങ്കമില്ലാത്ത അവർ ക്ഷമ ചോദിക്കാൻ ആവശ്യമില്ലാ എന്ന് എല്ലാരും മറുപടി പറഞ്ഞു. അതു കഴിഞ്ഞു എല്ലാരും മുഴു സ്നേഹത്തോടെ പെരിയ പെരുമാളുക്കും നംബെരുമാളുക്കും, അവരെ മാത്രം ശ്രദ്ധിച്ചു ശേവനഞ്ചെയ്യണുവെന്നു അപേക്ഷിച്ചു.
  • ഇതിന് പിൻബു “പിള്ളൈ തിരുവടികളേ ശരണം”, “വാഴി ലോകാചാർയൻ” മറ്റും “എംബെരുമാനാർ തിരുവടികളേ ശരണം” എന്ന് ഉച്ചരിച്ചു. അകലേ തുറന്ന മിഴികളോടെ എംബെരുമാനെ കാണാൻ ആഗ്രഹിച്ചു. ഉടൻ തന്നെ ഗരുഡാരൂഡനായി പ്രത്യക്ഷവായി എംബെരുമാൻ അവരെ കൂട്ടിക്കൊണ്ടു പോയി. ഇങ്ങിനെ അതിശ്രേഷ്ഠമായി  ഈ വിഭുതിയിൽ അവർടെ ലീലയെ അവശാനിച്ചു. ശ്രീവൈഷ്ണവമ്മാരെല്ലാരും ഒരു പാടു കരഞ്ഞു. ഉണ്ടായ ശൂന്യത താങ്ങാത്തെ പെരിയ പെരുമാളും ഒരു ഭോഗവും ശ്വീകരിച്ചില്ലാ. ഒരുപോലെ തമ്മിൽ സമാദാനിപ്പിച്ചു കൊണ്ട ശ്രീവൈഷ്ണവമ്മാർ അന്തിമ കൈങ്കര്യങ്ങളെ തുടങ്ങി. പെരിയ പെരുമാളുടെ ഉത്തരവുപ്പടി, അവർടെ ബ്രഹ്മോത്സവത്തേക്കാൾ ഗാംഭീര്യവായി, മാമുനികളുടെ ത്രുവാരാധന മഹോത്സവത്തെ ആഘോഷിച്ചു.
  • വട നാട്ടിലേക്കുള്ള യാത്രയിൽ നിന്ന് മടങ്ങി വന്ന പൊന്നടിക്കാൽ ജീയരും മാമുനികളുടെ ചരമ കൈങ്കര്യങ്ങളെ പൂർത്തിയാക്കി.

മാമുനികളുടെ നിർദേശങ്ങൾ (ജ്ഞാന / അനുഷ്ടാന പൂർത്തി)

  • ഒരിക്കൽ രണ്ടു ശ്രീവൈഷ്ണവമ്മാർ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായി. അവര് രണ്ടു പേർടെ മുൻബിൽ അപ്പോൾ രണ്ടു തെരുപ്പട്ടികൾ തമ്മിൽ ഏറ്റുമുട്ടി. പട്ടികൾക്കു പറയുന്നത് പോലെ മാമുനികൾ “ഇത്തരെയും അഹങ്കാരം എന്താണു? ഈ രണ്ടു ശ്രീവൈഷ്ണവമ്മാരെപ്പോലേ ശ്രീവചനഭുഷണം ഇത്യാതി പഠിച്ചോ?” എന്ന് പറഞ്ഞു. പെട്ടെന്ന് തമ്മുടെ തെറ്റു ഉണര്ന്ന രണ്ടു പേരും അത് കഴിഞ്ഞു ശുദ്ധരായി.
  • ഒരു വട ദേശക്കാരൻ കുറെ സമ്പത്ത് സമ്മാനിച്ചു, അത് ശ്വീകരിച്ച പിന്നെ, നേർ വഴിയിൽ സമ്പാദിച്ചതല്ലാ എന്ന് മനസ്സിലാക്കിയ അപ്പത്തന്നെ മാമുനികൾ അതേ തിരിച്ചു വിട്ടു. ഐശ്വര്യത്തിൽ ഒട്ടും താല്പ്പര്യമില്ലത്ത്തവരാണ്. കൈങ്കര്യം എന്നാലും, അതിന് സ്വികരിക്കുന്ന പണമോ പൊരുളോ ശ്രീവൈഷ്ണവമ്മാരിടത്തിൽ നിന്ന് മാത്രവേ ശ്വീകരിക്കുവായിരുന്നു.
  • ഒരു പ്രായഞ്ചെന്ന സ്ത്രീ മഠത്തിൽ താമസിക്കാൻ അനുമതി ചോദിച്ചു. അതിനെ സമ്മദിച്ചില്ലാ; വയസായ അണ്ണാനും മരം കേറും എന്ന് പറഞ്ഞു. എന്ന് വച്ചാല്, വയസായ അമ്മച്ചി മഠത്തിൽ താമസിച്ചാലും യരെങ്ങിലും ഒരാൾ മാമുനികളുടെ വൈരഗ്യത്തിനെ കുറിച്ചു അപവാദം പരയുവല്ലോ? എന്നിട്ട് ഒരുത്തർടെ മനസ്സിലും സംശയം തോന്നിപ്പിക്കുന്ന ഏതയും ഒഴിവാക്കുവായിരുന്നു.
  • പച്ചക്കറി തുരുക്കുന്ന ഒരു ശ്രീവൈഷ്ണവമ്മാ ശരിയായ ഭക്തി ഭാവത്തോടു ചെയ്തില്ലെന്നു, മാമുനികൾ അവരെ ആരു മാസത്തിനെ വരേണ്ടാമെന്ന് വയ്ച്ചു. കൈങ്കര്യക്കാരിടത്തു മാമുനികൾ പൂർണ്ണമായ ഭഗവദ് മറ്റും ഭാഗവത നിഷ്ടൈയെ പ്രദേക്ഷിച്ചു.
  • ഒരിക്കൽ വരം തരും പിള്ളൈ എന്ന ശ്രീവൈഷ്ണവർ തന്നെ കാണാൻ ഒറ്റയ്ക്ക് വന്നപ്പോൾ എംബെരുമാനേയോ ആചാര്യനേയോ ശ്രീവൈഷ്ണവമ്മാർ ഘോഷ്ഠിയായി മാത്രവേ ദർശിക്കണു എന്നത്രെ.
  • ഭാഗവത അപചാരത്തുടെ മഹാക്രൂരതയെ പലപ്പോഴും തെളിയിച്ചു. മാത്രമല്ലാ. ശ്രീവൈഷ്ണവമ്മാർ തമ്മിൽ പരസ്പരം ബഹുമാനിക്കുന്നതെ കരുതിയിരുന്നു.
  • മാമുനികളുടെ ശിഷ്യമ്മാർ തന്നെ ശരിയായി ബഹുമാനിക്കുന്നില്ലാ എന്നൊരു കീഴ്ശാന്തി അവരിടത്ത് പരാതിപ്പെട്ടു. പെരുമാളും പിരാട്ടിയും കീഴ്ഴാന്തിയിനകത്തേ വാസഞ്ചെയ്യുകയാണു എന്നോർത്ത് അവരെ ശരിയായി ബഹുമാനിക്കണുവെന്നു നിർബന്ധിച്ചു.
  • വടക്കോട്ടുള്ള ദിവ്യ ദേശത്തിൽനിന്നു വന്ന അമ്പന്നനായ ഒരു ശ്രീവൈഷ്ണവർ, ശ്രീവൈഷ്ണവ ലക്ഷണം ഏതാണുവെന്നു ചോദിച്ചു. മാമുനികൾ പറഞ്ഞത്:  “അശലായ ഒരു ശ്രീവൈഷ്ണവനെ എംബെരുമാനെ ആശ്രയിക്കുക, ശങ്ക ചക്ര ലാഞ്ചനമുഖേന എംബെരുമാൻടെ സംഭന്ധം സ്വികരിക്കുക, എംബെരുമാൻടെ ത്രുവാരാധനം ചെയ്യുക, ആചാര്യൻടെ പരതന്ത്രനാവുക (പൂർണ്ണ അടിമ ചെയ്യുക), ഭാഗവതർക്ക് കൈങ്കര്യം ചെയ്യുക എന്നിവ മാത്രം മതിയാകുവില്ലാ. ഇവകൾക്കും മേലായി എംബെരുമാനെ ഇഷ്ടവായ കൈങ്കര്യങ്ങളെ തക്ക സമയത്ത് ചെയ്യുക, ശ്രീവൈഷ്ണവമ്മാർ തനിക്കു തോന്നിയ സമയത്ത് തൻടെ വീട്ടിനകത്തുകേറി തോന്നിയതൊക്കെ ചെയ്യാൻ അനുമതിക്കുക, “എന്തമ്മൈ വിര്കവും പെരുവാർകളേ” എന്ന് പെരിയാഴ്വാർ പരഞ്ഞാപ്പോലേ തന്നെ അടിമയായി വിലക്കാനും സമ്മതിക്കുക എന്നിവകളേയും പതിവാക്കേണും.
  • ഭാഗവത ശേഷത്വം മനസ്സിലാക്കിയാ പിന്നെ സകല സമ്പ്രദായ അർത്ഥങ്ങളും എംബെരുമാൻ, ആഴ്വാമ്മാർ മറ്റും ആചാര്യമ്മാർ കൃപയാല് തന്നെ എലുപ്പവായി പ്രാപിക്കും. ഈ നിഷ്ഠയുള്ള ശ്രീവൈഷ്ണവമ്മാർക്ക് പ്രത്യേകിച്ചൊരു ആദ്യയനവും വേണ്ടാ. കാരണം അവർ ഒന്നും പഠിക്കാത്തതന്നെ ആ ചരമ നിഷ്ഠൈ  അനുശരിക്കുകയല്ലേ?
  • നമ്മൾ പ്രവര്ത്തിക്കാത്ത ഒന്നേ ഉപദേശിക്കുന്നതു, ഒരു വേശി പതിവ്രതാത്വത്തെ ഉപദേശിക്കുന്നതു പോലെ വ്യർത്ഥമാണു.
  • ശ്രീവൈഷ്ണവമ്മാരെ ഉപചരിക്കുന്നതേക്കാൾ മഹാ കൈങ്കര്യമില്ലാ. അവരെ അപചരിക്കുന്നതേക്കാൾ മഹാ അപരാധമില്ലാ”.

ഇതെ കേട്ട ആ വടനാട്ടു ശ്രീവൈഷ്ണവർകു, മാമുനികളിടത്തു കുടുതൽ ഭക്തി എല്പ്പെട്ടു. നാട്ടിലേക്കു മടങ്ങിയ പിന്നും അവരെ സദാ ധ്യാനിക്കുകയായി.

നമ്മുടെ സമ്പ്രദായത്തിലെ മാമുനികളുടെ  പ്രത്യേക സ്ഥാനം

പൊതുവേ ഒരു ആചാര്യർടെ ചരിത്രത്തെ  വിശ്തരിച്ചു പറഞ്ഞു പിന്നെ ചുരുക്കാൻ എലുപ്പവാണും. പക്ഷേ മാമുനികളുടെ  ചരിത്രം അതിരുകവിഞ്ഞതാ. സ്വയം ആദിശേഷനായ അദ്യേഹന്തന്നെ, തൻടെ ആയിരം നാവു കൊണ്ടും പറയാൻ കഴിയാത്തെ, അവർടെ വൈഭവത്തെ, നമ്മൾ പറഞ്ഞു  തൃപ്തിപ്പെടാൻ ഒക്കുവോ? ഏതോ അവരെക്കുറിച്ചു ഇന്ന് വായിച്ചു, ഒരുപാടു ഭാഗ്യന്നേടി എന്ന് തന്നെത്താനെ തൃപ്തിപ്പെടാനല്ലാത്തെ, വേറെന്തു ചെയ്യാനാ?

  • സ്വയം പെരിയ പെരുമാൾ തന്നെ അവരെ ആചാര്യനായി ശ്വീകരിച്ചതാലു ആചാര്യ രത്ന ഹാരത്തെയും ഓരാൺ വഴി ഗുരു പരംപരയെയും മാമുനികൾ പൂർത്തിയാക്കി.
  •  പെരിയ പെരുമാൾ സ്വന്തം ആചാര്യനായ മാമുനികൾക്കു തൻടെ ശേഷ പര്യങ്കത്തെ കൊടുത്തു. മാമുനികൾ അല്ലാത്തെ വേരോ ആഴ്വാർക്കോ ആചാര്യർക്കോ ഇങ്ങിനെ ഒരു പാമ്പ് വീരാസനം ഇല്ലാത്തതേ ഇന്നും നമ്മൾ കാണാം.
  • പെരിയ പെരുമാൾ, ഒരു തനിയൻ രചിച്ചു, തൻടെ സ്വന്തം ആചാര്യനായ മാമുനികൾക്കു സമപ്ർപ്പിച്ചു. മാത്രമല്ലാ. ക്ഷേത്രങ്ങളിലോ, മഠങളിലോ, ത്രുമാളീക എന്ന ശ്രീവൈഷ്ണവർറ്റെ വീടുകളിലോ, എവിടെയായാലും, അരുളിച്ചെയൽ പാരായണത്തിൻടെ തുടക്കത്തിലും ഒടിവിലും ആ തനിയനെ പാരായണം ചെയ്യാൻ ഉത്തരവിട്ടു.
  • മാമുനികളുടെ ഓരോ പിറന്നാളന്നു (തുലാ മൂലം), ആഴ്വാർ തിരുനഗരി ക്ഷേത്രത്തില്, ആഴ്വാർ ത്രുമജ്ജനം കഴിഞ്ഞു, ത്രുമൺ കാപ്പു (നെറ്റ്രിയിലു ഊർധ്വ പുൺദ്രം) പോലും ധരിക്കാത്തെ, തൻടെ സ്വന്തം പല്ലക്ക്, കുട, ചാമരം, വാദ്യം മുതലിയവ സഹിതം മാമുനികളെ തൻടെ സന്നിധിയ്ക്ക് കൂട്ടിക്കൊണ്ടു വരുന്നതൊരു പതിവാണ്. മാമുനികൾ എത്തിയ പിന്നീടാണു ആഴ്വാർ നെതൃയില് ത്രുമൺ കാപ്പു ധരിച്ചു അവര്ക്ക് പ്രസാദം കൊടുക്കുന്നതു.
  • നമ്മുടെ എല്ലാ പൂർവാചാര്യമ്മാർ ത്രുവധ്യയനങളില് ഏവരും ആഘോഷിക്ക്ന്നതു  മാമുനികളുടെ  ത്രുവധ്യധനം മാത്രവാണു. പൊതുവേ ശിഷ്യമ്മാരും മക്കൾമാരും ത്രുവധ്യയനത്തെ ആഘോഷിക്കും. ശ്രീരംഗനാഥനും ഒരു ശിഷ്യനല്ലേ? അവരും തൻടെ ആചാര്യൻടെ തീർത്ഥത്തേ ഇന്ന് പര്യന്തം ഗംബീരവായി ആഘോഷിക്കുകയാണ്. സ്വന്തം അർച്ചകര്, പരിചാരകര്, വട്ടിൽ, കുട, ചാമരം ഇത്യാദി രാജചിഹ്നങ്ങളെ ഈ മഹോൽസവത്തിലേക്കു അയക്കുന്നത് പതിവാണു.
  • തനിക്കെന്നു ഐശ്വര്യങ്ങളോ / ആഘോഷങളോ ഒട്ടും വേണ്ടെന്നു വയിച്ചു മാമുനികൾ. ശ്രീരംഗം, ആഴ്വാർ തിരുനഗരി രണ്ടു ക്ഷേത്രത്തും, തൻടെ ത്രുമേനികൾ ചെരുതായാൽ മതിയെന്നും പുറപ്പാടു മുതലിയവ വേണ്ടെന്നു വായിച്ചു. കാരണം രണ്ടു ക്ഷേത്രത്തും ക്രമേണ നമ്പെരുമാളും ആഴ്വാരുമാ പ്രധാനം. എന്നിട്ടാണ് ഈ രണ്ടു ദിവ്യ ദേശത്തും സൗന്ദര്യമുള്ള തന്നെചെറിയ ത്രുമേനികളായി.
  • വിനയമും യോഗ്യവും നിറഞ്ഞ മാമുനികൾ എവരെക്കുറിച്ചും ദ്വേഷ്യം എഴുതുവില്ലാ. പുരുവർടെ വ്യാഖ്യാനങ്ങളില് വിരുദ്ധമായ വാക്ക്കൾ ഉണ്ടായാലും അതൊഴിഞ്ഞ്‌ മാറി ഒരു പക്ഷത്തും കുറ്റം പരയുവില്ലാ.
  • ആരുളിച്ചെയലെ കേന്ദ്രീകരിച്ചു അരുളിച്ചെയൽ പാസുരങ്ങൾ ഉപയോഗിച്ചു വേദാന്തത്തെ വിളക്കുവായിരുന്നു അദ്യേഹം. അവർ അവതരിച്ചില്ലെങ്കില് തിരുവായ്മൊഴിയും അതിൻടെ അർത്ഥങ്ങളും പുഴയിലേ ക്ഷയിച്ച പുളി പോലേ മായ്ഞു പോയ്ക്കാണും.
  • എല്ലാ ഗ്രന്ഥങ്ങളെയും ശേഖരിച്ചു താൻ തന്നെ എഴുതി വയിച്ചതു കൊണ്ടല്ലേ ഇത്തരയും തലമുര കഴിഞീട്ടും ഇന്നും നമ്മൾപോലും വായിക്കുന്നു.
  • അപാര കരുണാ സാഗരനായിരുന്ന അദ്യേഹം, തന്നെ ഉപദ്രവിച്ചവരെ, അവഗണിച്ചവരെ പ്പോലും ബഹുമാനിച്ചു സൌമ്യമായി സത്കരിച്ചിരുന്നു.
  • മാമുനികളുടെ  ത്രുപ്പാദങൾ ജീവർടെ തലയെ സ്പർശിച്ചാൽ മതി. അവര് ഈ മൃദദേഹം വിട്ട പിന്നെ, അമാനവൻ എന്ന ദൈവ പുരുഷൻ തൻടെ കൈ കൊണ്ടു അവരെ പിടിച്ചു, അവരെ ഈ സംസാരത്തിൽ നിന്നും രക്ഷപ്പെടുത്തി, വ്രജാ നദി അക്കരയിലെ കാത്തിരിക്കുന്ന, അവർടെ മൂത്തോരോടെ ചേര്ക്കും. (എരുംബിയപ്പാ എഴുതിയ മാമുനികളുടെ  ത്രുപ്പാദ മഹിമ പാസുരത്തുടെ അർത്ഥം. ഉപദേശരത്നമാലൈ പാരയണത്തിൻ ശേഷം ഇന്നു പര്യന്തം പാരായണം ചെയ്യപ്പെടുന്നു).
  •  എംബെരുമാനാര്ടെ അതിരില്ലാത്ത ഒരു ഭക്തനായി ജീവിച്ചു നമുക്കെല്ലാം ഒരു നല് മാതൃകരായി മാമുനികൾ.
  • ശ്രീവൈഷ്ണവമ്മാർടെ പെരുമാറ്റ്ര ചട്ടമായി പൂരുവർ രേഖപ്പെടുത്തിയതൊക്കെ അദ്യേഹത്തുടെ ജീവിത രീതിയായി. സാരതി തോതാദ്രി സ്വാമികൾ ശ്രീവൈഷ്ണവ ലക്ഷണം എന്ന പുസ്തകത്തിൽ ഇതേ വിശതമായി രേഖപ്പെറ്റുതിട്ടുണ്ടു.

മാമുനികളുടെ തനിയൻ- 

ശ്രീശൈലേശദയാപാത്രം ധീഭക്ത്യാദിഗുണാർണവം |
യതീന്ദ്രപ്രവണം വന്ദേ രമ്യജാമാതരം മുനിം ||

അർത്ഥം-

തിരുമലൈ ആഴ്വാർ എന്ന തിരുവായ്മൊഴി പിള്ളയുടെ കൃപയ്ക്ക് പാത്രമായവരും ജ്ഞാനം ഭക്തി മുതലായ സത് ഗുണങ്ങളുടെ സമുദ്രവും എംബെരുമാനാരിടത്തു പ്രാവീണ്യം ഉള്ളവരുമായ അഴകിയ മണവാള മാമുനികളെ എപ്പോഴും വണങ്ങുകയാണു.

ഓരാൺ വഴി ആചാര്യ പരമ്പര ഇവിടെ പുർത്തിയായി. ഈലോകത്തിലും (ലീല വിഭൂതി) പരലോകത്തിലും (നിത്യ വിഭൂതി) ഏറ്റ്രുവും മധുരവായ മാമുനികളുടെ ചരിത്രത്തോടു ഓരാൺ വഴി പരമ്പര ആനന്ദവായി സമാപിക്കുകയാണ്.

ആഴ്വാർ തിരുനഗരി, ശ്രീരംഗം, കാഞ്ചീപുരം, ശ്രീവില്ലിപുത്തൂർ, തിരുവഹീന്ദ്രപുരം, വാനമാമലൈ, തിരുനാരായണപുരം മുതലായ പല ദിവ്യ ദേശങ്ങളിലു മാമുനികളുടെ ത്രുനക്ഷത്ര മഹോത്സവം പതിവായി ആഘോഷിക്കുകയാണ്. നമ്മളും ഈ മഹോൽസവങ്ങളിൽ പങ്കെടുത്തു, സ്വയം ശ്രീരംഗനാഥൻടെ പ്രിയങ്കരനായ ആചാര്യനായ, നമ്മുടെ ആചാര്യൻടെ മുൻബിൽ നമ്മെ പരിശുദ്ധിക്കാം.

അടുത്തു വരുന്ന ലേഖനങ്ങൾ മറ്റേ മഹാചാര്യമ്മാരെ കുറിച്ചായിരിക്കും. അതിനു മുൻപ് മാമുനികളുടെ തൃപ്പാദ പീഠവും പ്രാണ സുഹൃത്തുവായ പൊന്നടിക്കാൽ ജീയർ വൈഭവത്തെ ആസ്വദിക്കാം.

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം: http://guruparamparai.wordpress.com/2012/09/23/azhagiya-manavala-mamunigal/

പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://srivaishnavagranthams.wordpress.com
പ്രമാതാവ് (ആചാര്യന്മാർ) – https://guruparamparai.wordpress.com
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org

42 thoughts on “അഴകിയ മണവാള മാമുനികള്

  1. പിങ്ബാക്ക് മുഖവുര (തുടര്‍ച്ച) | ശ്രീവൈഷ്ണവ ഗുരുപരമ്പര

  2. പിങ്ബാക്ക് 2016 – February – Week 4 | kOyil – SrIvaishNava Portal for Temples, Literature, etc

  3. പിങ്ബാക്ക് പൊന്നടിക്കാൽ ജീയർ | ശ്രീവൈഷ്ണവ ഗുരുപരമ്പര

  4. പിങ്ബാക്ക് ദിവ്യ ദംപതി | ശ്രീവൈഷ്ണവ ഗുരുപരമ്പര

  5. പിങ്ബാക്ക് സേന മുതലിയാർ (വിഷ്വക്സേനർ) | ശ്രീവൈഷ്ണവ ഗുരുപരമ്പര

  6. പിങ്ബാക്ക് നമ്മാഴ്വാർ | ശ്രീവൈഷ്ണവ ഗുരുപരമ്പര

  7. പിങ്ബാക്ക് മധുരകവി ആഴ്വാർ | ശ്രീവൈഷ്ണവ ഗുരുപരമ്പര

  8. പിങ്ബാക്ക് നാഥമുനികള് | ശ്രീവൈഷ്ണവ ഗുരുപരമ്പര

  9. പിങ്ബാക്ക് ഉയ്യക്കൊണ്ടാർ | ശ്രീവൈഷ്ണവ ഗുരുപരമ്പര

  10. പിങ്ബാക്ക് മണക്കാൽ നംബി | ശ്രീവൈഷ്ണവ ഗുരുപരമ്പര

  11. പിങ്ബാക്ക് ആളവന്താർ | ശ്രീവൈഷ്ണവ ഗുരുപരമ്പര

  12. പിങ്ബാക്ക് പെരിയ നംബി | ശ്രീവൈഷ്ണവ ഗുരുപരമ്പര

  13. പിങ്ബാക്ക് എംബെരുമാനാര്‍ | ശ്രീവൈഷ്ണവ ഗുരുപരമ്പര

  14. പിങ്ബാക്ക് എംബാർ | ശ്രീവൈഷ്ണവ ഗുരുപരമ്പര

  15. പിങ്ബാക്ക് പരാശര ഭട്ടർ | ശ്രീവൈഷ്ണവ ഗുരുപരമ്പര

  16. പിങ്ബാക്ക് നംജീയർ | ശ്രീവൈഷ്ണവ ഗുരുപരമ്പര

  17. പിങ്ബാക്ക് നമ്പിള്ളൈ | ശ്രീവൈഷ്ണവ ഗുരുപരമ്പര

  18. പിങ്ബാക്ക് വടക്കു തിരുവീതി പിള്ളൈ | ശ്രീവൈഷ്ണവ ഗുരുപരമ്പര

  19. പിങ്ബാക്ക് പിള്ളൈ ലോകാചാര്യർ | ശ്രീവൈഷ്ണവ ഗുരുപരമ്പര

  20. പിങ്ബാക്ക് തിരുവായ്മൊഴി പിള്ളൈ | ശ്രീവൈഷ്ണവ ഗുരുപരമ്പര

  21. പിങ്ബാക്ക് മുഖവുര | ശ്രീവൈഷ്ണവ ഗുരുപരമ്പര

  22. പിങ്ബാക്ക് മുതലാഴ്വാർകള് | ശ്രീവൈഷ്ണവ ഗുരുപരമ്പര

  23. പിങ്ബാക്ക് തിരുമഴിസൈ ആഴ്വാർ | ശ്രീവൈഷ്ണവ ഗുരുപരമ്പര

  24. പിങ്ബാക്ക് കുലശേഖര ആഴ്വാർ | ശ്രീവൈഷ്ണവ ഗുരുപരമ്പര

  25. പിങ്ബാക്ക് പെരിയാഴ്വാർ | ശ്രീവൈഷ്ണവ ഗുരുപരമ്പര

  26. പിങ്ബാക്ക് ആണ്ഡാള് | ശ്രീവൈഷ്ണവ ഗുരുപരമ്പര

  27. പിങ്ബാക്ക് തൊണ്ടരടിപ്പൊടി ആഴ്വാര്‍ | ശ്രീവൈഷ്ണവ ഗുരുപരമ്പര

  28. പിങ്ബാക്ക് തൃപ്പാണാഴ്വാര്‍ | ശ്രീവൈഷ്ണവ ഗുരുപരമ്പര

  29. പിങ്ബാക്ക് ത്രുമങ്കയാഴ്വാർ | ശ്രീവൈഷ്ണവ ഗുരുപരമ്പര

  30. പിങ്ബാക്ക് ശ്രീവൈഷ്ണവം – ഓരെളിയ സൂചിക – വായന സൂചിക | SrIvaishNava granthams in malayALam

  31. പിങ്ബാക്ക് ശ്രീവൈഷ്ണവം – ഓരെളിയ സൂചിക – ആമുഖം | SrIvaishNava granthams in malayALam

  32. പിങ്ബാക്ക് ശ്രീവൈഷ്ണവം – ഓരെളിയ സൂചിക – പഞ്ച സംസ്കാരം | SrIvaishNava granthams in malayALam

  33. പിങ്ബാക്ക് ശ്രീവൈഷ്ണവം – ഓരെളിയ സൂചിക – ആചാര്യ ശിഷ്യ സംബന്ധം | SrIvaishNava granthams in malayALam

  34. പിങ്ബാക്ക് ശ്രീവൈഷ്ണവം – ഓരെളിയ സൂചിക – ഗുരു പരമ്പര | SrIvaishNava granthams in malayALam

  35. പിങ്ബാക്ക് ശ്രീവൈഷ്ണവം – ഓരെളിയ സൂചിക – ദിവ്യ പ്രബന്ധവും ദിവ്യ ദേശങ്ങളും | SrIvaishNava granthams in malayALam

  36. പിങ്ബാക്ക് ശ്രീവൈഷ്ണവം – ഓരെളിയ സൂചിക – രഹസ്യത്രയം | SrIvaishNava granthams in malayALam

  37. പിങ്ബാക്ക് ശ്രീവൈഷ്ണവം – ഓരെളിയ സൂചിക – തത്വത്രയം | SrIvaishNava granthams in malayALam

  38. പിങ്ബാക്ക് ശ്രീവൈഷ്ണവം – ഓരെളിയ സൂചിക – അർത്ഥ പഞ്ചകം | SrIvaishNava granthams in malayALam

  39. പിങ്ബാക്ക് ശ്രീവൈഷ്ണവം – ഓരെളിയ സൂചിക – ചെയ്യരുത് | SrIvaishNava granthams in malayALam

  40. പിങ്ബാക്ക് ശ്രീവൈഷ്ണവം – ഓരെളിയ സൂചിക – നിത്യ കർമങ്ങൾ | SrIvaishNava granthams in malayALam

  41. പിങ്ബാക്ക് ശ്രീവൈഷ്ണവം – ഓരെളിയ സൂചിക – സംഗ്രഹം | SrIvaishNava granthams in malayALam

  42. പിങ്ബാക്ക് SrI varavaramuni (maNavALa mAmunigaL) | guruparamparai – AzhwArs/AchAryas Portal

ഒരു അഭിപ്രായം ഇടൂ

This site uses Akismet to reduce spam. Learn how your comment data is processed.